ഇരിട്ടി: തലശേരി-വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി ടൗണിലെ മുഴുവന്‍ കൈയേറ്റവും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് വ്യാപാരികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗം മൂന്നുതവണ വിളിച്ചുചേര്‍ക്കുകയും കെട്ടിടം പൊളിച്ചുനീക്കാന്‍ തിരുമാനമായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ഇഴഞ്ഞുനീങ്ങുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം പ്രതിനിധി കെ. ശ്രീധരനാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
കൈയേറ്റം ഒഴിപ്പിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ചിലരുടെ ഭാഗത്തുണ്ടാകുന്ന നീക്കം ശരിയല്ലെന്നും ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് പറഞ്ഞു. കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടിയില്‍ അലംഭാവം ഇല്ലെന്നും ചില കെട്ടിട ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് 21 ദിവസത്തേക്ക് സ്റ്റേ സമ്പാദിച്ചതായും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുശേഷം നടപടി തുടരുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്തിലെ റീസര്‍വേ പുനരാരംഭിക്കണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ റീസര്‍വേ അരംഭിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് അയ്യൻകുന്നിലെ റീസര്‍വേ നിര്‍ത്തിവച്ചതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വാടകവീടുകളില്‍ താമസിക്കുന്നവരുടെ വാടക പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആവശ്യപ്പെട്ടു.
ഇരിട്ടി മേഖലയില്‍ വീടുകളിലെത്തിക്കുന്ന ഗ്യാസ് സിലിണ്ടറിന് അമിതവില ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്ന് പടിയൂര്‍ ദാമോദരന്‍ ആവശ്യപ്പെട്ടു. ലഹരി വ്യാപനം തടയാന്‍ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്് എന്‍.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സുഭാഷ് (തില്ലങ്കേരി), ഇന്ദിരാ ശ്രീധരന് (കൊട്ടിയൂര്‍), സെലിന് മാണി (കണിച്ചാര്‍) എന്നിവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും വകുപ്പ് ഉദ്യേഗസ്ഥരും പങ്കെടുത്തു.
കൈയേറ്റം ഒഴിപ്പിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ചിലരുടെ ഭാഗത്തുണ്ടാകുന്ന നീക്കം ശരിയല്ലെന്നും ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് പറഞ്ഞു. കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടിയില്‍ അലംഭാവം ഇല്ലെന്നും ചില കെട്ടിട ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് 21 ദിവസത്തേക്ക് സ്റ്റേ സമ്പാദിച്ചതായും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുശേഷം നടപടി തുടരുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്തിലെ റീസര്‍വേ പുനരാരംഭിക്കണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ റീസര്‍വേ അരംഭിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് അയ്യൻകുന്നിലെ റീസര്‍വേ നിര്‍ത്തിവച്ചതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വാടകവീടുകളില്‍ താമസിക്കുന്നവരുടെ വാടക പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആവശ്യപ്പെട്ടു.
ഇരിട്ടി മേഖലയില്‍ വീടുകളിലെത്തിക്കുന്ന ഗ്യാസ് സിലിണ്ടറിന് അമിതവില ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്ന് പടിയൂര്‍ ദാമോദരന്‍ ആവശ്യപ്പെട്ടു. ലഹരി വ്യാപനം തടയാന്‍ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്് എന്‍.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സുഭാഷ് (തില്ലങ്കേരി), ഇന്ദിരാ ശ്രീധരന് (കൊട്ടിയൂര്‍), സെലിന് മാണി (കണിച്ചാര്‍) എന്നിവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും വകുപ്പ് ഉദ്യേഗസ്ഥരും പങ്കെടുത്തു.