+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എടക്കാനത്ത് ക്രഷറിന് അനുമതി; അഴിമതിയെന്ന് കോൺഗ്രസ്

ഇരിട്ടി: എടക്കാനത്ത് ജനവാസ മേഖലയില്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കുന്നതായി കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സി
എടക്കാനത്ത് ക്രഷറിന് അനുമതി;  അഴിമതിയെന്ന് കോൺഗ്രസ്
ഇരിട്ടി: എടക്കാനത്ത് ജനവാസ മേഖലയില്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കുന്നതായി കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എടക്കാനത്ത് ലൈസന്‍സ് അനുവദിച്ചത് ക്രഷര്‍ യൂണിറ്റിനാണെന്നിരിക്കെ ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റാണെന്ന നിലയിലാക്കി പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള നീക്കമാണ് ഇരിട്ടി നഗരസഭ ചെയര്‍മാന്‍റെയും ഭരണസമിതിയുടേയും ഭാഗത്തുനിന്നും ഉണ്ടായത്. ക്രഷര്‍ വിഷയം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുന്നില്‍ എത്തിയപ്പോള്‍ പ്രദേശത്തെ നഗരസഭാ കൗണ്‍സിലറായ പി.ലതയുടേതടക്കം എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആക‌്ഷന്‍ കമ്മിറ്റിയുടെത് അടക്കമുള്ള പരാതികളും നിലനിൽക്കെയാണ് ക്രഷറിന് ലൈസന്‍സ് നല്‍കിയത്.

ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ആരും ക്രഷറിനെതിരേ പരാതി നല്‍കിയിട്ടില്ലെന്ന ചെയര്‍മാന്‍റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മോഹനനും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രഷറിനെതിരേ ജനങ്ങളെ അണിനിരത്തി സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അംഗങ്ങളായ എന്‍.കെ. ഇന്ദുമതി, വി.മനോജ് കുമാര്‍, വി.വി. മിനി, കെ. ഉഷ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.