+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്താവളം കാണാൻ ജനത്തിരക്ക്: മട്ടന്നൂർ ഗതാഗതക്കുരുക്ക്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ ജനം ഒഴുകിയെത്തിയതോടെ മട്ടന്നൂർ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. മണിക്കൂറുകളോളമാണ് നഗരം കുരുക്കിൽ
വിമാനത്താവളം കാണാൻ ജനത്തിരക്ക്:  മട്ടന്നൂർ ഗതാഗതക്കുരുക്ക്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ ജനം ഒഴുകിയെത്തിയതോടെ മട്ടന്നൂർ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. മണിക്കൂറുകളോളമാണ് നഗരം കുരുക്കിൽപ്പെട്ടത്‌. ഉദ്ഘാടനത്തിനു സജ്ജമായ വിമാനത്താവളം കാണാൻ പൊതു ജനങ്ങൾക്ക് ഇന്നലെ മുതലാണ് അവസരം നൽകിയത്. ആദ്യ ദിനത്തിൽ ജനങ്ങൾ കുറവായിരുന്നുവെങ്കിലും രണ്ടാം ദിവസം വിമാനത്താവളത്തിലേക്ക് ജനങ്ങൾഒഴുകുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം നഗരം ഗതാഗതക്കുരുക്കിൽപ്പെട്ടു.

മട്ടന്നൂർ നഗരത്തിൽ രാവിലെ ആരംഭിച്ച കുരുക്ക് വൈകുന്നേരംവരെ നീണ്ടു. വിമാനത്താവളം മുതൽ ഇരിട്ടി റോഡിൽ പാലോട്ടുപള്ളി വരേയും തലശേരി റോഡിൽ കനാൽ വരേയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കണ്ണൂർ റോഡിൽ മണിക്കൂറോളം ഗതാഗത തടസമുണ്ടായതോടെ ബസുകൾക്ക് സമയത്ത് ഓടിയെത്താൻ സാധിക്കാതെ വന്നതോടെ സ്റ്റാൻഡിൽ പ്രവേശിക്കാതെയാണ് ബസ് സർവീസ് നടത്തിയത്. തിരക്കു കാരണം നിരവധി തവണ പ്രവേശന കവാടം അടച്ചും തുറന്നുമാണ് ജനങ്ങളെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചത്.