അടക്കാത്തോട്: കരിയംകാപ്പിൽ വീട്ടിലെ വളർത്തുനായയെ കടിച്ചുകൊന്നത് കടുവയാണെന്ന സംശയം ബലപ്പെടുന്നു. ജോസഫ് എന്നയാളുടെ വീട്ടിലെ വളർത്തുനായയാണ് കൃഷിയിടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്.
ചത്ത നായയുടെ മൃതശരീരം കടുവ കടിച്ചുകൊന്ന നിലയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. കടുവ ഇരകളെ കടിച്ചുതിന്നുന്ന രീതിയിൽ മാംസം പരമാവധി തിന്ന നിലയിലാണ് നായയുടെ ശരീരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന പ്രദേശത്ത് ടാപ്പിംഗിന് പോയവർ കടുവയെ കണ്ടിരുന്നതായും പറയുന്നു. എന്നാൽ സ്ഥലത്ത് കണ്ടത് കടുവയല്ലെന്ന നിലപാടാണ് വനംവകുപ്പിന്റേത്.
കടുവയെ കണ്ടതായി പറഞ്ഞസ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും കണ്ണൂർ ഡിഎഫ്ഒക്കും നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശ വാസികൾ.
ചത്ത നായയുടെ മൃതശരീരം കടുവ കടിച്ചുകൊന്ന നിലയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. കടുവ ഇരകളെ കടിച്ചുതിന്നുന്ന രീതിയിൽ മാംസം പരമാവധി തിന്ന നിലയിലാണ് നായയുടെ ശരീരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന പ്രദേശത്ത് ടാപ്പിംഗിന് പോയവർ കടുവയെ കണ്ടിരുന്നതായും പറയുന്നു. എന്നാൽ സ്ഥലത്ത് കണ്ടത് കടുവയല്ലെന്ന നിലപാടാണ് വനംവകുപ്പിന്റേത്.
കടുവയെ കണ്ടതായി പറഞ്ഞസ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും കണ്ണൂർ ഡിഎഫ്ഒക്കും നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശ വാസികൾ.