+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് നിർമാണത്തിനുള്ള ഫണ്ടിൽ കുറവ് വരുത്തിയ നടപടി പിൻവലിക്കണം

തളിപ്പറമ്പ്: ചെങ്ങോത്ത് വയല്‍വളയന്‍കുണ്ട്, ചെമ്പേരികുടിയാന്‍മല റോഡുകളുടെ നിർമാണത്തിനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടിയശേഷം തുക‍യിൽ കുറവ് വരുത്ത
റോഡ് നിർമാണത്തിനുള്ള ഫണ്ടിൽ കുറവ്  വരുത്തിയ നടപടി പിൻവലിക്കണം
തളിപ്പറമ്പ്: ചെങ്ങോത്ത് വയല്‍-വളയന്‍കുണ്ട്, ചെമ്പേരി-കുടിയാന്‍മല റോഡുകളുടെ നിർമാണത്തിനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടിയശേഷം തുക‍യിൽ കുറവ് വരുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യം.

ഏരുവേശി പഞ്ചായത്തിലെ ചെങ്ങോത്ത് വയല്‍-വളയന്‍കുണ്ട് റോഡിന് അനുവദിച്ച 3.40 കോടിയില്‍ നിന്നും 1.30 കോടിയും ചെമ്പേരി-കുടിയാന്‍മല റോഡിനുള്ള മൂന്നു കോടിയില്‍ നിന്നും 95 ലക്ഷവുമാണ് കുറവ് വരുത്തിയത്.

വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് മുന്‍ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.നാരായണന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

28.3.18 ന് ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റില്‍ സാങ്കേതിക അനുമതി ലഭിച്ചശേഷവും എസ്റ്റിമേറ്റില്‍ കുറവു വരുത്താതെ ഫണ്ട് വകമാറ്റിയത് 50 വര്‍ഷക്കാലമായി മലയോര ജനതയുടെ ആഗ്രഹപൂര്‍ത്തീകരണത്തിലുള്ള കത്തിവയ്ക്കലാണെന്ന് അദ്ദേഹം സമിതി മുമ്പാകെ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വികസന സമിതി യോഗം ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.

പ്രശ്‌നത്തിലിടപെട്ട് സംസാരിച്ച കെ.സി. ജോസഫ് എംഎല്‍എയുടെ പ്രതിനിധി പി.വി.നാരായണന്‍ നമ്പ്യാര്‍ ഇക്കാര്യത്തില്‍ എംഎല്‍എ ഇടപെട്ട് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കി. പ്രളയബാധിത വില്ലേജായ ഏരുവേശിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും എം.നാരായണന്‍ സമിതി മുമ്പാകെ ആവശ്യപ്പെട്ടു. ജീവനക്കാരെ നിയമിക്കാനാവശ്യമായി നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ യോഗത്തില്‍ വ്യക്തമാക്കി.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ചൂടാക്കാതെ പാല്‍ വിതരണം ചെയ്യുന്ന പ്രശ്‌നത്തില്‍ 15 ന് ചേരുന്ന ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തില്‍ പരിഹാരം കാണുമെന്ന് അധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉറപ്പുനല്‍കി. തളിപ്പറമ്പ് താലൂക്കിലെ കയ്യംതടം, ചവനപ്പുഴ പ്രദേശങ്ങളിലെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ കുറുമാത്തൂര്‍, പന്നിയൂര്‍, പട്ടുവം വില്ലേജ് ഓഫീസര്‍മാരടങ്ങുന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തീരുമാനമെടുക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.

തഹസില്‍ദാര്‍ എം.മുരളി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ചന്ദ്രശേഖരന്‍, എം.മാനസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുമിത്രാ ഭാസ്‌കരന്‍, ടി.സരസ്വതി, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള എന്നിവര്‍ പങ്കെടുത്തു.