+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി; സിഐടിയുവും സമരം തുടങ്ങുന്നു

കൊല്ലം: കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂല യൂണിയനായ സിഐടിയുവും സമരം ആരംഭിക്കുന്നു. കേരളത്തിലെ പരന്പരാഗത
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി; സിഐടിയുവും സമരം തുടങ്ങുന്നു
കൊല്ലം: കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂല യൂണിയനായ സിഐടിയുവും സമരം ആരംഭിക്കുന്നു. കേരളത്തിലെ പരന്പരാഗത വ്യവസായ മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി വ്യവസായം കേരളത്തിന് നഷ്ടമാകുന്ന കേന്ദ്രസർക്കാരിന്‍റെ കേരള കാഷ്യുവർക്കേഴ്സ് യൂണിയൻ-സിഐടിയു സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.

കശുവണ്ടി വ്യവസായത്തിന് വായ്പ നിഷേധിക്കുന്ന റിസർവ് ബാങ്ക് നയത്തിനെതിരേ 17ന് രാവിലെ പത്തിന് തിരുവനന്തപുരം റിസർവ് ബാങ്ക് ആസ്ഥാനത്തേയ്ക്ക് കശുവണ്ടി തൊഴിലാളികൾ മാർച്ചും ധർണയും നടത്തും.

അയ്യായിരത്തിലധികം തൊഴിലാളികൾ ധർണയിൽ പങ്കെടുക്കുമെന്ന് യൂണിയൻ നേതാക്കളായ എസ്.ജയമോഹൻ, കരിങ്ങന്നൂർ മുരളി, കെ.രാജഗോപാൽ, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ് എന്നിവർ അറിയിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം ധർണ ഉദ്ഘാടനം ചെയ്യും.

കശുവണ്ടി പരിപ്പ് കയറ്റുമതി വഴി പ്രതിവർഷം 5000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന വ്യവസായം ഇന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ സ്വീകരിച്ച് വരുന്ന ഉദാരവത്ക്കരണ നയമാണ് തകർച്ചയുടെ പ്രധാനകാരണം.തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്ന രാജ്യത്ത് ഇറക്കുമതിക്ക് മോദി സർക്കാർ ചുങ്കം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് 9.36 ശതമാനം നികുതിയാണ് കേന്ദ്ര ഗവൺമെന്‍റ് ചുമത്തിയത്.

ഇത് തോട്ടണ്ടിയുടെ വില കൂടുന്നതിന് കാരണമായി. പ്രതിഷേധം ശക്തമായപ്പോൾ ചുങ്കം 2.5 ശതമാനമായി കുറച്ചു. അപ്പോഴേക്കും പ്രതിസന്ധിയുടെ ആഴം ഏറെ വർധിച്ചു. ഇതേതുടർന്ന് ചെറുകിട വ്യവസായികൾക്ക് തോട്ടണ്ടി വാങ്ങാൻ കഴിയാതെ വന്ന് ഫാക്ടറികൾ പൂട്ടി.

ഈ അവസരത്തിൽ തന്നെ കേന്ദ്രസർക്കാർ വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കശുവണ്ടി പരിപ്പ് സ്പെഷൽ എക്കണോമിക് സോൺ വഴി യഥേഷ്ടം ഇറക്കുമതി ചെയ്യാനുള്ള അനുമതിയും നൽകി. ഇത് കശുവണ്ടി പരിപ്പിന്‍റെ വിലത്തകർച്ചയ്ക്കും കാരണമായി. ഇതോടെ വ്യവസായം കൂടുതൽ പ്രതിസന്ധിയിലായെന്നും നേതാക്കൾ പറഞ്ഞു.

പത്ത് വർഷത്തിനിടയിൽ തോട്ടണ്ടിയുടെ വില 240 ശതമാനമാണ് വർധിച്ചത്. എന്നാൽ പരിപ്പിന്‍റെ വില 90 ശതമാനം മാത്രമേ കൂടിയുള്ളൂ. 2017-18 വർഷത്തിൽ 2088 മെട്രിക് ടൺ കശുവണ്ടി പരിപ്പ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തു.

ഇതിൽ 90 ശതമാനവും കൊച്ചി സ്പെഷൽ സോൺ വഴിയാണ് ഇറക്കുമതി ചെയ്തത്. ഗുണനിലവാരം കുറഞ്ഞ പരിപ്പ് കാലിത്തീറ്റ എന്ന ലേബലിൽ ഇറക്കുമതി ചെയ്ത് വിലകുറച്ച് കന്പോളത്തിൽ വിൽപ്പന നടത്തിയതാണ് പരിപ്പിന്‍റെ വിലയിടിയാൻ കാരണം.

കശുവണ്ടിപരിപ്പ് ഉദ്പാദനത്തിൽ ഇപ്പോൾ ഇന്ത്യ വിയറ്റ്നാമിനേക്കാൾ പുറകിലാണ്. വിയറ്റ്നാമിന് കശുവണ്ടി പരിപ്പ് വിറ്റഴിക്കാനുള്ള കന്പോളം ഒരുക്കി രാജ്യത്തെ മാറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും നേതാക്കൾ വ്യക്തമാക്കി.

ഈ പ്രതിസന്ധി മൂലം ചില സ്വകാര്യ മുതലാളിമാർക്ക് വായ്പ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അപ്പോൾ സാവകാശം നൽകുന്നതിന് പകരം ബാങ്കുകൾ ജപ്തി നടപടികളിലേയ്ക്ക് നീങ്ങി.

വ്യവസായികൾക്ക് വായ്പ പുതുക്കി നൽകാതെ ജപ്തിയിലേക്ക് ബാങ്കുകൾ കടന്നപ്പോൾ വ്യവസായികൾ ഫാക്ടറികൾ പൂട്ടിയിട്ടു. തൊഴിലാളികൾ ജോലിയില്ലാതെ പട്ടിണിയിലുമായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി.ഇതിനിടയിൽ റിസർവ് മറ്റൊരു തീരുമാനം കൂടി എടുത്തു. കേരളത്തിൽ കശുവണ്ടി വ്യവസായം ആരംഭിക്കാൻ ലോൺ നൽകില്ല എന്നതായിരുന്നു തീരുമാനം. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ വ്യവസായം തുടങ്ങിയാൽ വായ്പ നൽകുകയും ചെയ്യും. ഇത് കേരളത്തെയും ഇവിടത്തെ കശുവണ്ടി മേഖലയെയും തകർക്കാനാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് റിസർവ് ബാങ്കിന് മുന്നിലെ സമരമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.