പത്തനംതിട്ട: ശബരിമല യുവതി പ്രവശനവുമായ ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി നടപ്പാക്കുന്ന വിഷയത്തില്‍ സിപിഎം, ബിജെപി കക്ഷികള്‍ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
യാതൊരു വിധ ചര്‍ച്ചകളും നടത്താതെയും ശബരിമലയിലെ പ്രത്യേക സാഹചര്യമോ ഭക്തരുടെ വിശ്വാസ പരമായ വികാരങ്ങളോ മാനിക്കാതെയും സുപ്രീം കോടതി വിധി ഉണ്ടായി മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പേ വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ശ്രമിക്കുകയാണെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.
വിധിയെ സ്വാഗതം ചെയ്ത ബിജെപിയും ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത് കാപട്യമാണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
മതേതരത്വത്തിന്റെ സംഗമഭൂമിയായ പത്തനംതിട്ടയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയെ വി വാദങ്ങളിലേക്ക് തള്ളിയിടുന്നതിന് കാരണമായ സുപ്രീം കോട തി വിധി സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ ഉണ്ടായതാണെന്നും വിധി പുന:പരിശോ ധിക്കാന് ആവശ്യമായ ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
യാതൊരു വിധ ചര്‍ച്ചകളും നടത്താതെയും ശബരിമലയിലെ പ്രത്യേക സാഹചര്യമോ ഭക്തരുടെ വിശ്വാസ പരമായ വികാരങ്ങളോ മാനിക്കാതെയും സുപ്രീം കോടതി വിധി ഉണ്ടായി മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പേ വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ശ്രമിക്കുകയാണെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി.
വിധിയെ സ്വാഗതം ചെയ്ത ബിജെപിയും ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത് കാപട്യമാണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
മതേതരത്വത്തിന്റെ സംഗമഭൂമിയായ പത്തനംതിട്ടയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയെ വി വാദങ്ങളിലേക്ക് തള്ളിയിടുന്നതിന് കാരണമായ സുപ്രീം കോട തി വിധി സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ ഉണ്ടായതാണെന്നും വിധി പുന:പരിശോ ധിക്കാന് ആവശ്യമായ ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.