കൊച്ചി: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ നേതൃയോഗം ആവശ്യപ്പെട്ടു. നടപടിക്രമം പാലിക്കാതെയും നയപ്രഖ്യാപനത്തിനു വിരുദ്ധമായും ബ്രൂവറികൾ അനുവദിക്കാനള്ള നീക്കം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
പ്രളയക്കെടുതിയിൽ അകപ്പെട്ട ജനതയെ മദ്യപ്രളയത്തിൽ മുക്കിക്കൊല്ലാനാണു സർക്കാർ നീക്കം. ജനവിരുദ്ധ മദ്യനയത്തിൽനിന്നു സർക്കാർ പിൻതിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്കമാലിയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോർജ് നേരേ വീട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്, എം.പി. ജോസി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രളയക്കെടുതിയിൽ അകപ്പെട്ട ജനതയെ മദ്യപ്രളയത്തിൽ മുക്കിക്കൊല്ലാനാണു സർക്കാർ നീക്കം. ജനവിരുദ്ധ മദ്യനയത്തിൽനിന്നു സർക്കാർ പിൻതിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്കമാലിയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോർജ് നേരേ വീട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്, എം.പി. ജോസി തുടങ്ങിയവർ പ്രസംഗിച്ചു.