വെഞ്ഞാറമൂട് : വെമ്പായത്ത് ക്രഷറിൽ കയറി ആക്രമണം നടത്തുകയും ഉടമ ഉൾപ്പെടെ നാലുപേരെ മർദിക്കുകയും കമ്പിപാരയും ബിയർ കുപ്പിയും ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
പൂവത്തൂർ ചിറക്കര വീട്ടിൽ റാഷിദ് (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17 നാണ് വെമ്പായം കറ്റയിലെ ക്രഷർ യൂണിറ്റിൽ ആക്രമണം നടന്നത്. ഏഴു പേരടങ്ങുന്ന സംഘം മാരുതി ഒമാനിയിൽ എത്തുകയും ഉടമ അബ്ദുൽ ഖരിം, ജീവനക്കാരായ ജിതിൻ, ആദർശ്, ജിനു എന്നിവരെ മർദിക്കുകയും ജിതിനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ചും ജിനുവിനെ ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
തുടർന്ന് ഒളിൽ പോയ സംഘത്തിലെ പ്രധാനിയാണ് റാഷിദ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലാ പേലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഇന്നലെ വട്ടപ്പാറ എസ്ഐ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ പ്ലാക്കിഴ് നിന്നും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
പൂവത്തൂർ ചിറക്കര വീട്ടിൽ റാഷിദ് (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17 നാണ് വെമ്പായം കറ്റയിലെ ക്രഷർ യൂണിറ്റിൽ ആക്രമണം നടന്നത്. ഏഴു പേരടങ്ങുന്ന സംഘം മാരുതി ഒമാനിയിൽ എത്തുകയും ഉടമ അബ്ദുൽ ഖരിം, ജീവനക്കാരായ ജിതിൻ, ആദർശ്, ജിനു എന്നിവരെ മർദിക്കുകയും ജിതിനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ചും ജിനുവിനെ ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
തുടർന്ന് ഒളിൽ പോയ സംഘത്തിലെ പ്രധാനിയാണ് റാഷിദ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലാ പേലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഇന്നലെ വട്ടപ്പാറ എസ്ഐ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ പ്ലാക്കിഴ് നിന്നും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.