പൂവാർ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച മൂന്നുപേരെ പൂവാർ പോലീസ് പിടികൂടി.
പൂവാർ റിസ്വാൻ മൻസിലിൽ ഹലീൽറഹ്മാൻ(48), എരിക്കലുവിള വിഎം കോട്ടേജിൽ രാജു(55), പുല്ലുവിള സ്വദേശി എന്നിവരെയാണ് പൂവാർ എസ്ഐ ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പൂവാർ ആറ്റുപുറം പാലംറോഡിന്റെ വശത്തു മലിന്യം ഉപേക്ഷിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാവുന്നത്.
പലംറോഡിൽ പതിവായി ഇവർ മാലിന്യം നിക്ഷേപിക്കാറുള്ളതായി പോലീസ് പറഞ്ഞു. മാലിന്യ നക്ഷേപം പ്രദേശത്തെ ജലസ്രോതസുകളെ മലിനമാക്കി. ഹോട്ടൽ മാലിന്യവും ഇറച്ചിവെട്ടുകേന്ദ്രങ്ങളിലെ മാലിന്യവും ഉൾപ്പെടെ വൻതോതിലാണ് ഇവിടെ നിക്ഷേപിക്കുന്നത്.
ഇവയുടെ ദുർഗന്ധത്താൽ ജനങ്ങൾക്ക് പാലംറോഡുവഴി കടക്കാനാവാത്ത സ്ഥിതിയുമുണ്ട്. ഇതിനെതിരെ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന തുടങ്ങിയത്.
പൂവാർ റിസ്വാൻ മൻസിലിൽ ഹലീൽറഹ്മാൻ(48), എരിക്കലുവിള വിഎം കോട്ടേജിൽ രാജു(55), പുല്ലുവിള സ്വദേശി എന്നിവരെയാണ് പൂവാർ എസ്ഐ ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പൂവാർ ആറ്റുപുറം പാലംറോഡിന്റെ വശത്തു മലിന്യം ഉപേക്ഷിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാവുന്നത്.
പലംറോഡിൽ പതിവായി ഇവർ മാലിന്യം നിക്ഷേപിക്കാറുള്ളതായി പോലീസ് പറഞ്ഞു. മാലിന്യ നക്ഷേപം പ്രദേശത്തെ ജലസ്രോതസുകളെ മലിനമാക്കി. ഹോട്ടൽ മാലിന്യവും ഇറച്ചിവെട്ടുകേന്ദ്രങ്ങളിലെ മാലിന്യവും ഉൾപ്പെടെ വൻതോതിലാണ് ഇവിടെ നിക്ഷേപിക്കുന്നത്.
ഇവയുടെ ദുർഗന്ധത്താൽ ജനങ്ങൾക്ക് പാലംറോഡുവഴി കടക്കാനാവാത്ത സ്ഥിതിയുമുണ്ട്. ഇതിനെതിരെ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന തുടങ്ങിയത്.