+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിക്കിം മേഘവിസ്ഫോടനം: മരണം 27 ആയി, 141 പേർക്കായി തെരച്ചിൽ

ജൽപായ്ഗുരി: പശ്ചിമബംഗാളിൽനിന്ന് ഇന്നലെ ഒരു സൈനികന്‍റെ മൃതദേഹംകൂടി ലഭിച്ചതോടെ വടക്ക
സിക്കിം മേഘവിസ്ഫോടനം: മരണം 27 ആയി, 141 പേർക്കായി തെരച്ചിൽ
ജൽപായ്ഗുരി: പശ്ചിമബംഗാളിൽനിന്ന് ഇന്നലെ ഒരു സൈനികന്‍റെ മൃതദേഹംകൂടി ലഭിച്ചതോടെ വടക്കൻ സിക്കിമിൽ ബുധനാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവർ 27 ആയി.

കാണാതായ 141 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ബർദംഗിലെ സൈനിക ക്യാന്പിൽനിന്നു കാണാതായ 23 സൈനികരിൽ എട്ടുപേരുടെ മൃതദേഹങ്ങളാണ് ടിസ്റ്റ നദിയിൽനിന്ന് ഇതുവരെ ലഭിച്ചത്.

മംഗൻ, ഗ്യാങ്ടോക്ക്, പക്‌യോംഗ്, നമച്ചി എന്നീ ജില്ലകളിലെ കാൽലക്ഷംപേരെ പ്രളയം ബാധിച്ചു. 1200 വീടുകളും 13 പാലങ്ങളും ഒലിച്ചുപോയി. പരിക്കേറ്റ 26 പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ദേശീയദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ 2413 പേരെ രക്ഷപ്പെടുത്തി. 22 ദുരിതാശ്വാസ ക്യാന്പുകളിലായി 6875 പേരെ മാറ്റിപ്പാർപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.