ന്യൂഡൽഹി: പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽനിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന മുഖ്യ ഉപദേഷ്ടാക്കളുടെ ആവശ്യം തള്ളി എൻസിഇആർടി. കൗണ്‍സിലിന്റെ മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പൽഷികറിന്റെയും യോഗേന്ദ്ര യാദവിന്റെയും ആവശ്യമാണ് എൻസിഇആർടി തള്ളിയത്.
പാഠപുസ്തകങ്ങൾ കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ കൗണ്‍സിലിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ആവശ്യപ്രകാരം പേരു നീക്കം ചെയ്യാനാകില്ലെന്നു എൻസിഇആർടി പ്രസ്താവനയിൽ അറിയിച്ചു.
പകർപ്പവകാശ ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കൗണ്‍സിലിന് മാത്രമാണെന്നും എൻസിഇആർടി വ്യക്തമാക്കി. 2006-07ൽ പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സുഹാസ് പാൽഷിക്കറും യോഗേന്ദ്ര യാദവും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ച് എൻസിഇആർടി ഡയറക്ടർ ഡി.എസ്. സക്ലനിക്ക് കത്തയച്ചത്.
ഒരു യുക്തിയുമില്ലാത്ത വെട്ടും തിരുത്തുമാണ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ വരുത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുവരും പേരു നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
പാഠപുസ്തകങ്ങൾ കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ കൗണ്‍സിലിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ആവശ്യപ്രകാരം പേരു നീക്കം ചെയ്യാനാകില്ലെന്നു എൻസിഇആർടി പ്രസ്താവനയിൽ അറിയിച്ചു.
പകർപ്പവകാശ ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കൗണ്‍സിലിന് മാത്രമാണെന്നും എൻസിഇആർടി വ്യക്തമാക്കി. 2006-07ൽ പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സുഹാസ് പാൽഷിക്കറും യോഗേന്ദ്ര യാദവും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ച് എൻസിഇആർടി ഡയറക്ടർ ഡി.എസ്. സക്ലനിക്ക് കത്തയച്ചത്.
ഒരു യുക്തിയുമില്ലാത്ത വെട്ടും തിരുത്തുമാണ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ വരുത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുവരും പേരു നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.