ബെയ്റൂട്ട്: കിഴക്കൻ ലബനനിലെ ക്വിസായ പട്ടണത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണം ആണുണ്ടായതെന്ന് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ- ജനറൽ കമാൻഡ് (പിഎഫ്എൽപി-ജിസി) ഭീകരസംഘടന ആരോപിച്ചു.
കൊല്ലപ്പെട്ടവർ സംഘടനാംഗങ്ങളാണ്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ നീക്കുന്നതിനിടെ കുഴിബോംബോ, റോക്കറ്റോ പൊട്ടിയതാകാമെന്നു റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവർ സംഘടനാംഗങ്ങളാണ്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ നീക്കുന്നതിനിടെ കുഴിബോംബോ, റോക്കറ്റോ പൊട്ടിയതാകാമെന്നു റിപ്പോർട്ടുണ്ട്.