ഇസ്ലാമാബാദ്: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരണം 2060 ആയി. നൂറുകണക്കിനു പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. താലിബാൻ സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൈന്യത്തിന്റെയും സന്നദ്ധസംഘടനയായ റെഡ് ക്രസന്റിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ആയിരത്തിലേറെ വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകന്പം ശനിയാഴ്ചയാണ് ഉണ്ടായത്. പിന്നാലെ മൂന്നു ശക്തമായ തുടർചലനങ്ങളുമുണ്ടായി.
ഹെറാത്ത് നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഹെറാത്ത് പ്രവിശ്യയിലെ ആറു ഗ്രാമങ്ങൾ പൂർണമായും തകർന്നു.
പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ആയിരത്തിലേറെ വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകന്പം ശനിയാഴ്ചയാണ് ഉണ്ടായത്. പിന്നാലെ മൂന്നു ശക്തമായ തുടർചലനങ്ങളുമുണ്ടായി.
ഹെറാത്ത് നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഹെറാത്ത് പ്രവിശ്യയിലെ ആറു ഗ്രാമങ്ങൾ പൂർണമായും തകർന്നു.