രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ഡെപ്സാംഗ് സമതല പ്രദേശത്ത് ബഫർ സോണ്‍ വേണമെന്ന ആവശ്യവുമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി. കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് ചൈനീസ് സൈന്യം കൈവശപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണു ചൈനയുടെ നിബന്ധന. സൈനികപിന്മാറ്റം നടത്തുന്നതിന് ഡെപ്സാംഗ് സമതലത്തിൽ ഇന്ത്യയുടെ അധീനതയിലുള്ള 15 മുതൽ 20 കിലോമീറ്റർ വരെ ബഫർ സോണായി തീർച്ചപ്പെടുത്തണമെന്നാണു ചൈനയുടെ ആവശ്യം.
കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൾഡോ സൈനിക പോയിന്റിൽ കഴിഞ്ഞ മാസം നടന്ന 18-ാമത് സൈനികതല യോഗത്തിൽ ഉൾപ്പെടെ ചൈന ഈ ആവശ്യം ഉന്നയിച്ചതായി ഇന്തോ-ടിബറ്റൻ അതിർത്തിസംരക്ഷണ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ചൈനയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും പരമാവധി മൂന്നു മുതൽ നാലു കിലോമീറ്റർ വരെ മാത്രമേ ബഫർ സോണായി പരിഗണിക്കാൻ സാധിക്കൂവെന്നുമാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.
ഇന്ത്യയുടെ നിലപാട് അംഗീകരിക്കാൻ ചൈനീസ് സൈന്യം തയാറായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള വിവിധയിടങ്ങളിൽ സൈനികപിന്മാറ്റത്തിന്റെ ഭാഗമായി പരമാവധി പത്തു കിലോമീറ്റർ വരെയാണ് ബഫർ സോണായി തീർച്ചപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടുതലും ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാണെന്നും ചൈനയുടെ കടന്നുകയറ്റത്തിലൂടെ രാജ്യത്തിന് യാതൊന്നും നഷ്ടമായില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ദോഷം ചെയ്തുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ചൈനീസ് കടന്നുകയറ്റത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ചൈനയ്ക്കു ക്ലീൻ ചിറ്റ് കൊടുക്കുകയാണ് മോദി സർക്കാർ ചെയ്തത്.
ഡെപ്സാംഗ് സമതല പ്രദേശം ഉൾപ്പെടെ നയതന്ത്ര പ്രാധാന്യമുള്ള അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ സൈന്യത്തിന് പ്രവേശിക്കാനാകുന്നില്ല. ഗൽവാൻ, പാംഗോംഗ് സോ, ഗോഗ്രാ പോസ്റ്റ്, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ ചൈനയുടെ സമ്മർദത്തിനു വഴങ്ങി മോദി സർക്കാർ ഇതിനോടകം ഭൂമി നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേയാണ് ചൈനീസ്, പാക് പട്ടാളങ്ങളെ വേർതിരിക്കുന്ന ഡെപ്സാംഗ് സമതലത്തിൽ 20 കിലോമീറ്റർ ബഫർ സോണ്‍ വേണമെന്നു ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ 1000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഡെപ്സാംഗ് സമതലം നഷ്ടപ്പെടുത്താൻ രാജ്യത്തിനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
ന്യൂഡൽഹി: ഡെപ്സാംഗ് സമതല പ്രദേശത്ത് ബഫർ സോണ്‍ വേണമെന്ന ആവശ്യവുമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി. കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് ചൈനീസ് സൈന്യം കൈവശപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണു ചൈനയുടെ നിബന്ധന. സൈനികപിന്മാറ്റം നടത്തുന്നതിന് ഡെപ്സാംഗ് സമതലത്തിൽ ഇന്ത്യയുടെ അധീനതയിലുള്ള 15 മുതൽ 20 കിലോമീറ്റർ വരെ ബഫർ സോണായി തീർച്ചപ്പെടുത്തണമെന്നാണു ചൈനയുടെ ആവശ്യം.
കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൾഡോ സൈനിക പോയിന്റിൽ കഴിഞ്ഞ മാസം നടന്ന 18-ാമത് സൈനികതല യോഗത്തിൽ ഉൾപ്പെടെ ചൈന ഈ ആവശ്യം ഉന്നയിച്ചതായി ഇന്തോ-ടിബറ്റൻ അതിർത്തിസംരക്ഷണ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ചൈനയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും പരമാവധി മൂന്നു മുതൽ നാലു കിലോമീറ്റർ വരെ മാത്രമേ ബഫർ സോണായി പരിഗണിക്കാൻ സാധിക്കൂവെന്നുമാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.
ഇന്ത്യയുടെ നിലപാട് അംഗീകരിക്കാൻ ചൈനീസ് സൈന്യം തയാറായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള വിവിധയിടങ്ങളിൽ സൈനികപിന്മാറ്റത്തിന്റെ ഭാഗമായി പരമാവധി പത്തു കിലോമീറ്റർ വരെയാണ് ബഫർ സോണായി തീർച്ചപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടുതലും ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാണെന്നും ചൈനയുടെ കടന്നുകയറ്റത്തിലൂടെ രാജ്യത്തിന് യാതൊന്നും നഷ്ടമായില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ദോഷം ചെയ്തുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ചൈനീസ് കടന്നുകയറ്റത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ചൈനയ്ക്കു ക്ലീൻ ചിറ്റ് കൊടുക്കുകയാണ് മോദി സർക്കാർ ചെയ്തത്.
ഡെപ്സാംഗ് സമതല പ്രദേശം ഉൾപ്പെടെ നയതന്ത്ര പ്രാധാന്യമുള്ള അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ സൈന്യത്തിന് പ്രവേശിക്കാനാകുന്നില്ല. ഗൽവാൻ, പാംഗോംഗ് സോ, ഗോഗ്രാ പോസ്റ്റ്, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ ചൈനയുടെ സമ്മർദത്തിനു വഴങ്ങി മോദി സർക്കാർ ഇതിനോടകം ഭൂമി നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേയാണ് ചൈനീസ്, പാക് പട്ടാളങ്ങളെ വേർതിരിക്കുന്ന ഡെപ്സാംഗ് സമതലത്തിൽ 20 കിലോമീറ്റർ ബഫർ സോണ്‍ വേണമെന്നു ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ 1000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഡെപ്സാംഗ് സമതലം നഷ്ടപ്പെടുത്താൻ രാജ്യത്തിനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.