ടെഹ്റാൻ: കഴിഞ്ഞ വർഷത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കൾകൂടി ഇറാനിൽ വധശിക്ഷയ്ക്കിരയാക്കപ്പെട്ടു.
നവംബറിൽ ഇസ്ഫഹാൻ നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിനിടെ മൂന്നു സുരക്ഷാഭടന്മാർ കൊല്ലപ്പെട്ട കേസിലാണ് 30, 36, 37 വയസ് പ്രായമുള്ള മൂന്നു പേർക്കു വിചാരണക്കോടതി ജനുവരിയിൽ വധശിക്ഷ വിധിച്ചത്. സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഇതു ശരിവച്ചതിനെത്തുടർന്നാണു വധശിക്ഷ നടപ്പാക്കിയത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ ശാരീരികപീഡനം മൂലം കുറ്റം സമ്മതിക്കേണ്ടിവന്ന ഇവർക്കു കോടതിയിൽ ഉചിതമായ വിചാരണ ലഭിച്ചില്ലെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ശിരോവസ്ത്രനിയമം ലംഘിച്ചുവെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെത്തുടർന്നാണ് ഇറാനിലുടനീളം സർക്കാർവിരുദ്ധ പ്രക്ഷോഭമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ മുന്പു വധശിക്ഷയ്ക്കിരയാക്കിയിരുന്നു. ഒട്ടനവധിപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
നവംബറിൽ ഇസ്ഫഹാൻ നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിനിടെ മൂന്നു സുരക്ഷാഭടന്മാർ കൊല്ലപ്പെട്ട കേസിലാണ് 30, 36, 37 വയസ് പ്രായമുള്ള മൂന്നു പേർക്കു വിചാരണക്കോടതി ജനുവരിയിൽ വധശിക്ഷ വിധിച്ചത്. സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഇതു ശരിവച്ചതിനെത്തുടർന്നാണു വധശിക്ഷ നടപ്പാക്കിയത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ ശാരീരികപീഡനം മൂലം കുറ്റം സമ്മതിക്കേണ്ടിവന്ന ഇവർക്കു കോടതിയിൽ ഉചിതമായ വിചാരണ ലഭിച്ചില്ലെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ശിരോവസ്ത്രനിയമം ലംഘിച്ചുവെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെത്തുടർന്നാണ് ഇറാനിലുടനീളം സർക്കാർവിരുദ്ധ പ്രക്ഷോഭമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ മുന്പു വധശിക്ഷയ്ക്കിരയാക്കിയിരുന്നു. ഒട്ടനവധിപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.