ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക്-കനേഡിയൻ വംശജനുമായ തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാൻ യുഎസ് കോടതി അനുമതി നൽകി.
അറുപത്തിരണ്ടുകാരനായ റാണയെ ഇന്ത്യക്കു കൈമാറാൻ കലിഫോർണിയ സെൻട്രൽ ജില്ലാ മജിസ്ട്രേറ്റ് ജഡ്ജി ജാക്വിലിൻ ചോൾജിയാനാണു വിധിച്ചത്. അറുപത്തിയെട്ടു പേജുള്ള വിധി ചൊവ്വാഴ്ചയാണു പ്രസിദ്ധീകരിച്ചത്.
ലോസ്ആഞ്ചലസ് ഡൗൺടൗൺ ഫെഡറൽ ജയിലിൽ തടവിൽ കഴിയുന്ന റാണയ്ക്കു സർക്യൂട്ട് കോടതിയെ സമീപിക്കാം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണു കുറ്റവാളിയെ കൈമാറുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22നു യുഎസ് സന്ദർശിക്കാനാരിക്കേയാണു സുപ്രധാന വിധി വന്നിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ആതിഥേയത്വം വഹിക്കുന്ന വിരുന്നിൽ മോദി സംബന്ധിക്കും.
അറുപത്തിരണ്ടുകാരനായ റാണയെ ഇന്ത്യക്കു കൈമാറാൻ കലിഫോർണിയ സെൻട്രൽ ജില്ലാ മജിസ്ട്രേറ്റ് ജഡ്ജി ജാക്വിലിൻ ചോൾജിയാനാണു വിധിച്ചത്. അറുപത്തിയെട്ടു പേജുള്ള വിധി ചൊവ്വാഴ്ചയാണു പ്രസിദ്ധീകരിച്ചത്.
ലോസ്ആഞ്ചലസ് ഡൗൺടൗൺ ഫെഡറൽ ജയിലിൽ തടവിൽ കഴിയുന്ന റാണയ്ക്കു സർക്യൂട്ട് കോടതിയെ സമീപിക്കാം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണു കുറ്റവാളിയെ കൈമാറുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22നു യുഎസ് സന്ദർശിക്കാനാരിക്കേയാണു സുപ്രധാന വിധി വന്നിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ആതിഥേയത്വം വഹിക്കുന്ന വിരുന്നിൽ മോദി സംബന്ധിക്കും.