+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദാനി ഗ്രൂപ്പിന്‍റെ വിദേശ ഇടപാടുകളിൽ സെബി അന്വേഷണം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‍റെ വിദേശ ഇടപാടുകളിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നു. മൂന്
അദാനി ഗ്രൂപ്പിന്‍റെ  വിദേശ ഇടപാടുകളിൽ  സെബി അന്വേഷണം
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‍റെ വിദേശ ഇടപാടുകളിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നു. മൂന്നു വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്‍റെ ഇടപാടുകൾ നിയമം ലംഘിക്കുന്നുണ്ടോ എന്നതാണു പരിശോധിക്കുന്നത്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ളതാണ് ഈ മൂന്നു സ്ഥാപനങ്ങളും. 13 വർഷമായി ഗൗതം അദാനിയുടെ പോർട്ട് ടു പവർ കന്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്നു സ്ഥാപനങ്ങളും നിരവധി നിക്ഷേപ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിനോദ് അദാനി ഇവയുടെ ഗുണഭോക്താവായ ഉടമയോ ഡയറക്‌ടറോ അല്ലെങ്കിൽ മൂന്നു സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളോ ആണെന്നാണു വിവരം.

മൗറീഷ്യസ് ആസ്ഥാനമായുള്ള ക്രുനാൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ്, ഗാർഡേനിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ്, ദുബായിലെ ഇലക്‌ട്രോജൻ ഇൻഫ്ര എന്നിവയാണ് അന്വേഷണവിധേയമായ വിനോദ് അദാനിയുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങൾ.

ഇന്ത്യൻ നിയമപ്രകാരം, ലിസ്റ്റ് ചെയ്ത കന്പനികളിലെ ഉടമകളുടെ നേരിട്ടുള്ള ബന്ധുക്കൾ, പ്രൊമോട്ടർ ഗ്രൂപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ട കക്ഷികളായി (റിലേറ്റഡ് പാർട്ടി) കണക്കാക്കപ്പെടുന്നു. കന്പനിയിൽ വലിയ ഷെയർ ഹോൾഡിംഗ് ഉള്ളതും കന്പനിനയത്തെ സ്വാധീനിക്കാൻ കഴിയുന്നതുമായ ഒരു സ്ഥാപനത്തെയാണു പ്രൊമോട്ടർ ഗ്രൂപ്പായി കണക്കാക്കുന്നത്.

അത്തരം സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾ റെഗുലേറ്ററി ബോർഡിലും പബ്ലിക് ഫയലിംഗുകളിലും വെളിപ്പെടുത്തുകയും വേണം. അതേസമയം, ഒരു നിശ്ചിത പരിധിക്കു മുകളിൽ ഇടപാടുകൾ നടത്താൻ ഷെയർഹോൾഡർ അംഗീകാരം ആവശ്യമാണ്. ഈ നിയമങ്ങളിലുള്ള ലംഘനത്തിന് പിഴ ഈടാക്കുകയും വേണം. വിഷയത്തിൽ പ്രതികരിക്കാൻ സെബി തയാറായിട്ടില്ല.

വിനോദ് അദാനി കുടുംബത്തിലെ അംഗമാണെന്നും പ്രമോട്ടർ ഗ്രൂപ്പിന്‍റെ ഭാഗമാണെന്നും എന്നാൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും അദാനി സ്ഥാപനങ്ങളിലോ അവയുടെ അനുബന്ധ സ്ഥാപനങ്ങളിലോ അദ്ദേഹം മാനേജർ പദവി വഹിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു.