പട്യാല: റോഡിൽ സംഘർഷത്തിൽ ഒരാൾകൊല്ലപ്പെട്ട കേസിൽ ഒരുവർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും മുൻ രാജ്യാന്തര ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ജയിൽമോചിതനായി.
1988ൽ നടന്ന സംഭവത്തിൽ സുപ്രീംകോടതിവിധിയെത്തുടർന്ന് കഴിഞ്ഞ മേയ് 20 നാണു സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിൽ അടച്ചത്.
സിദ്ദുവിനെ മോചിപ്പിക്കുമെന്ന സൂചനകളെത്തുടർന്ന് നേരത്തെതന്നെ നൂറുകണക്കിന് ആരാധകർ ജയിലിനു പുറത്തുകാത്തുനിൽപ്പുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചും മാല ചാർത്തിയുമാണ് ജയിലിനു പുറത്തെത്തിയ സിദ്ദുവിനെ അനുയായികൾ സ്വാഗതം ചെയ്തത്. അമൃത്സർ എംപി ഗുർജിത് ഔലിയ, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ ഷാംസീർ സിംഗ് ദുല്ലോ, മൊഹിന്ദർ സിംഗ് കൈപി, ലാൽ സിംഗ് തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു.
1988ൽ നടന്ന സംഭവത്തിൽ സുപ്രീംകോടതിവിധിയെത്തുടർന്ന് കഴിഞ്ഞ മേയ് 20 നാണു സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിൽ അടച്ചത്.
സിദ്ദുവിനെ മോചിപ്പിക്കുമെന്ന സൂചനകളെത്തുടർന്ന് നേരത്തെതന്നെ നൂറുകണക്കിന് ആരാധകർ ജയിലിനു പുറത്തുകാത്തുനിൽപ്പുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചും മാല ചാർത്തിയുമാണ് ജയിലിനു പുറത്തെത്തിയ സിദ്ദുവിനെ അനുയായികൾ സ്വാഗതം ചെയ്തത്. അമൃത്സർ എംപി ഗുർജിത് ഔലിയ, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ ഷാംസീർ സിംഗ് ദുല്ലോ, മൊഹിന്ദർ സിംഗ് കൈപി, ലാൽ സിംഗ് തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു.