മുംബൈ: ഇൻഡിഗോ വിമാനത്തിൽ എയർഹോസ്റ്റസിനുനേരേ ലൈംഗീകാതിക്രമം കാട്ടിയ സ്വീഡൻകാരൻ അറസ്റ്റിലായി. ബാങ്കോക്ക്-മുംബൈ വിമാനത്തിൽ അതിക്രമം കാട്ടിയ ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് വെസ്റ്റ്ബർദ് (63) ആണ് മുംബൈ പോലീസിന്റെ പിടിയിലായത്.
വിമാനത്തിൽ ഭക്ഷണം വിളന്പുന്നതിനിടെ എയർഹോസ്റ്റസിനോടു പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഭക്ഷണത്തിന്റെ തുക ഈടാക്കാൻ എയർഹോസ്റ്റസ് പിഒഎസ് മെഷീനുമായി എത്തിയപ്പോൾ ഇയാൾ കൈയിൽ കടന്നുപിടിക്കുകയും ചെയ്തു.
ഇതിനെതിരേ പ്രതികരിച്ചതോടെ വെസ്റ്റ്ബർഗ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും മറ്റ് യാത്രക്കാരുടെ മുന്നിൽവച്ച് അതിക്രമം കാട്ടുകയുമായിരുന്നു.
താൻ ബഹളമുണ്ടാക്കി കരയാൻ തുടങ്ങിയതോടെയാണ് വെസ്റ്റ്ബർഗ് സീറ്റിലേക്ക് പോയതെന്നും എയർഹോസ്റ്റസ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിമാനം മുംബൈയിൽ എത്തിയതിന് പിന്നാലെ വിമാനജീവനക്കാർ വെസ്റ്റ്ബെർഗിനെ പോലീസിനു കൈമാറുകയായിരുന്നു.
വിമാനത്തിൽ ഭക്ഷണം വിളന്പുന്നതിനിടെ എയർഹോസ്റ്റസിനോടു പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഭക്ഷണത്തിന്റെ തുക ഈടാക്കാൻ എയർഹോസ്റ്റസ് പിഒഎസ് മെഷീനുമായി എത്തിയപ്പോൾ ഇയാൾ കൈയിൽ കടന്നുപിടിക്കുകയും ചെയ്തു.
ഇതിനെതിരേ പ്രതികരിച്ചതോടെ വെസ്റ്റ്ബർഗ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും മറ്റ് യാത്രക്കാരുടെ മുന്നിൽവച്ച് അതിക്രമം കാട്ടുകയുമായിരുന്നു.
താൻ ബഹളമുണ്ടാക്കി കരയാൻ തുടങ്ങിയതോടെയാണ് വെസ്റ്റ്ബർഗ് സീറ്റിലേക്ക് പോയതെന്നും എയർഹോസ്റ്റസ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിമാനം മുംബൈയിൽ എത്തിയതിന് പിന്നാലെ വിമാനജീവനക്കാർ വെസ്റ്റ്ബെർഗിനെ പോലീസിനു കൈമാറുകയായിരുന്നു.