ചണ്ഡിഗഡ്: പഞ്ചാബ് പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുന്ന ഖാലിസ്ഥാൻ വാദി അമൃത്പാൽ സിംഗിന്റെ ഉറ്റസഹായി പപാൽപ്രീത് സിംഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസ് പിന്തുടർന്നതിനെത്തുടർന്ന് അമൃത്പാൽ സിംഗും സഹായിയും വേർപിരിഞ്ഞുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഹോഷിയാർപുരിലെ ഒരു ദേരയിൽനിന്നുള്ള (മത കേന്ദ്രം) ദൃശ്യങ്ങളാണു പുറത്തുവന്നത്. കഴിഞ്ഞ 29 ലെ ദൃശ്യമാണിതെന്നാണ് കരുതുന്നത്.
തൊട്ടുമുന്‍പുള്ള ദിവസം അമൃത്പാൽ സിംഗ് സഞ്ചരിക്കുന്നതെന്നു സംശയിക്കുന്ന ഒരു ഇന്നോവയെ പിന്തുടർന്നിരുന്നു. പപാൽസിംഗും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടശേഷം രണ്ടുപേരും വ്യത്യസ്ഥ ഇടങ്ങളിൽ കഴിയുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ഹോഷിയാർപുരിലെ ഒരു ദേരയിൽനിന്നുള്ള (മത കേന്ദ്രം) ദൃശ്യങ്ങളാണു പുറത്തുവന്നത്. കഴിഞ്ഞ 29 ലെ ദൃശ്യമാണിതെന്നാണ് കരുതുന്നത്.
തൊട്ടുമുന്‍പുള്ള ദിവസം അമൃത്പാൽ സിംഗ് സഞ്ചരിക്കുന്നതെന്നു സംശയിക്കുന്ന ഒരു ഇന്നോവയെ പിന്തുടർന്നിരുന്നു. പപാൽസിംഗും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടശേഷം രണ്ടുപേരും വ്യത്യസ്ഥ ഇടങ്ങളിൽ കഴിയുന്നുവെന്നാണ് പോലീസിന്റെ നിഗമനം.