യുണൈറ്റഡ് നേഷന്‍സ്: യുഎൻ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു റഷ്യ. നീക്കം തടയണമെന്ന അംഗരാജ്യങ്ങളോടുള്ള യുക്രെയ്ന്റെ അഭ്യർഥന മറികടന്നാണു റഷ്യ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളുടെയും പ്രതിനിധികൾ ഓരോ മാസം പ്രസിഡന്റ് സ്ഥാനത്തു മാറിമറി വരുന്ന രീതിയാണു കൗണ്‍സിലിൽ തുടർന്നുവരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു റഷ്യ ഇതിനുമുന്‍പ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. അതേമാസമാണു റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിക്കുന്നതും.
യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരേ രാജ്യാന്തര അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഇതേ റഷ്യ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിലെ അനൗചിത്യം വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതിയാണു പുടിനെതിരേ കഴിഞ്ഞ മാസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
റഷ്യ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതു തടയണമെന്ന യുക്രെയ്ൻ ആവശ്യത്തോടു കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്കയും അനുകൂലമായല്ല പ്രതികരിച്ചത്. സുരക്ഷാ കൗണ്‍സിലിലെ മറ്റൊരു സ്ഥിരാംഗമായ റഷ്യയെ തടയാൻ കഴിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണു സുരക്ഷാ കൗണ്‍സിലിലെ മറ്റു സ്ഥിരാംഗങ്ങൾ.
ആയുധനിയന്ത്രണം സംബന്ധിച്ച ചർച്ചകൾക്കാണു റഷ്യ പ്രസിഡന്റ് പദവിയിലിരിക്കെ പ്രാധാന്യം നൽകുകയെന്ന്ഐക്യരാഷ്ട്രസഭയിലെ മോസ്കോ സ്ഥാനപതി വാസിലൈ നെബെൻസിയ പറഞ്ഞു. അതേസമയം, ഏപ്രിൽ ഫൂൾ ദിനത്തിലെ ഏറ്റവും വലിയ തമാശയാണു റഷ്യയുടെ പ്രസിഡന്റ് പദവിയെന്ന് യുക്രെയ്ൻ വിദേശ കാര്യമന്ത്രി ദിമിത്രോ ക്യുലേബ പ്രതികരിച്ചു.
റഷ്യൻ അധിനിവേശം തടയാൻ കഴിയാത്ത സുരക്ഷാ കൗണ്‍സിൽ പിരിച്ചുവിടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തേ ആവശ്യപ്പെട്ടിരുന്നു. അംഗരാജ്യ പദവിയിൽനിന്നു റഷ്യയെ നീക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു.
സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളുടെയും പ്രതിനിധികൾ ഓരോ മാസം പ്രസിഡന്റ് സ്ഥാനത്തു മാറിമറി വരുന്ന രീതിയാണു കൗണ്‍സിലിൽ തുടർന്നുവരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു റഷ്യ ഇതിനുമുന്‍പ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. അതേമാസമാണു റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിക്കുന്നതും.
യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരേ രാജ്യാന്തര അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഇതേ റഷ്യ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിലെ അനൗചിത്യം വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതിയാണു പുടിനെതിരേ കഴിഞ്ഞ മാസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
റഷ്യ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതു തടയണമെന്ന യുക്രെയ്ൻ ആവശ്യത്തോടു കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്കയും അനുകൂലമായല്ല പ്രതികരിച്ചത്. സുരക്ഷാ കൗണ്‍സിലിലെ മറ്റൊരു സ്ഥിരാംഗമായ റഷ്യയെ തടയാൻ കഴിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണു സുരക്ഷാ കൗണ്‍സിലിലെ മറ്റു സ്ഥിരാംഗങ്ങൾ.
ആയുധനിയന്ത്രണം സംബന്ധിച്ച ചർച്ചകൾക്കാണു റഷ്യ പ്രസിഡന്റ് പദവിയിലിരിക്കെ പ്രാധാന്യം നൽകുകയെന്ന്ഐക്യരാഷ്ട്രസഭയിലെ മോസ്കോ സ്ഥാനപതി വാസിലൈ നെബെൻസിയ പറഞ്ഞു. അതേസമയം, ഏപ്രിൽ ഫൂൾ ദിനത്തിലെ ഏറ്റവും വലിയ തമാശയാണു റഷ്യയുടെ പ്രസിഡന്റ് പദവിയെന്ന് യുക്രെയ്ൻ വിദേശ കാര്യമന്ത്രി ദിമിത്രോ ക്യുലേബ പ്രതികരിച്ചു.
റഷ്യൻ അധിനിവേശം തടയാൻ കഴിയാത്ത സുരക്ഷാ കൗണ്‍സിൽ പിരിച്ചുവിടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നേരത്തേ ആവശ്യപ്പെട്ടിരുന്നു. അംഗരാജ്യ പദവിയിൽനിന്നു റഷ്യയെ നീക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു.