കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ റംസാൻ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു.
രണ്ടു പേർ വൈദ്യുത വയറിൽ ചവിട്ടി മരിച്ചതിനെത്തുടർന്നു പരിഭ്രാന്തരായ ആൾക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലുമാണ് ഒന്പതുപേർകൂടി മരിച്ചത്. നിരവധി പേർ അഴുക്കുചാലിൽ വീണു. മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഏതാനും ദിവസം മുന്പ് പഞ്ചാബ് പ്രവിശ്യയിൽ ഗവൺമെന്റ് വിതരണ കേന്ദ്രങ്ങളിൽനിന്ന് സൗജന്യ ധാന്യ വിതരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു.
രണ്ടു പേർ വൈദ്യുത വയറിൽ ചവിട്ടി മരിച്ചതിനെത്തുടർന്നു പരിഭ്രാന്തരായ ആൾക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലുമാണ് ഒന്പതുപേർകൂടി മരിച്ചത്. നിരവധി പേർ അഴുക്കുചാലിൽ വീണു. മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഏതാനും ദിവസം മുന്പ് പഞ്ചാബ് പ്രവിശ്യയിൽ ഗവൺമെന്റ് വിതരണ കേന്ദ്രങ്ങളിൽനിന്ന് സൗജന്യ ധാന്യ വിതരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർ മരിച്ചിരുന്നു.