അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഏഴുവർഷം മുന്പുള്ള ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.
സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിലായിരുന്നു സിഐസിയുടെ അനുകൂല വിധി. ഇതിനെതിരേ ഗുജറാത്ത് വാഴ്സിറ്റിയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരനായ കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ജസ്റ്റീസ് ബിരേൻ വൈഷ്ണവ് വിശദാംശങ്ങൾ കൈമാറേണ്ടെന്നും നിർദേശിച്ചു.
സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിലായിരുന്നു സിഐസിയുടെ അനുകൂല വിധി. ഇതിനെതിരേ ഗുജറാത്ത് വാഴ്സിറ്റിയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരനായ കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ജസ്റ്റീസ് ബിരേൻ വൈഷ്ണവ് വിശദാംശങ്ങൾ കൈമാറേണ്ടെന്നും നിർദേശിച്ചു.