ഒൗറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി.
സംഘർഷത്തിനിടെ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചതായി പോലീസ് പറഞ്ഞു. ഛത്രപതി സംഭാജിനഗർ എന്ന് അടുത്തിടെ പുനർനാമരണം ചെയ്ത നഗരത്തിൽ കൂടുതൽ സുരക്ഷയ്ക്കായി റിസർവ് പോലീസിനെ വിന്യസിച്ചു.
കിർദാപുര മേഖലയിലെ രാമക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘർഷത്തിനു കാരണം. തുടർന്ന് അഞ്ഞൂറോളം വരുന്ന ജനക്കൂ്ടം പെട്രോൾബോംബുകളും കല്ലുകളുമായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. ഇവരെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റു. കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമികളെ പോലീസ് പിരിച്ചുവിട്ടത്.
സംഘർഷത്തിനിടെ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചതായി പോലീസ് പറഞ്ഞു. ഛത്രപതി സംഭാജിനഗർ എന്ന് അടുത്തിടെ പുനർനാമരണം ചെയ്ത നഗരത്തിൽ കൂടുതൽ സുരക്ഷയ്ക്കായി റിസർവ് പോലീസിനെ വിന്യസിച്ചു.
കിർദാപുര മേഖലയിലെ രാമക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘർഷത്തിനു കാരണം. തുടർന്ന് അഞ്ഞൂറോളം വരുന്ന ജനക്കൂ്ടം പെട്രോൾബോംബുകളും കല്ലുകളുമായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. ഇവരെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റു. കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമികളെ പോലീസ് പിരിച്ചുവിട്ടത്.