ന്യൂഡൽഹി: മോദിപരാമർശത്തിൽ രാഹുൽഗാന്ധിയോട് ഏപ്രിൽ 12നു ഹാജരാകണമെന്നാവശ്യപ്പെട്ട് പറ്റ്ന കോടതിയുടെ നോട്ടീസ്.
സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനൽ മാനനഷ്ടക്കേസിലാണു നടപടി. പറ്റ്നയിലെ കേസിൽ രാഹുൽ നിലവിൽ ജാമ്യത്തിലാണ്. 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണു പറ്റ്നയിൽ പരാതി നൽകിയത്.
മോദിസമുദായത്തെ കള്ളന്മാരെന്നു വിളിച്ച് രാഹുൽ അപമാനിച്ചെന്നാണു പരാതി. കോടതിയിൽ ഹാജരാകാൻ രാഹുൽ സമയം നീട്ടി ചോദിക്കുമെന്നാണ് സൂചന.
സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനൽ മാനനഷ്ടക്കേസിലാണു നടപടി. പറ്റ്നയിലെ കേസിൽ രാഹുൽ നിലവിൽ ജാമ്യത്തിലാണ്. 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണു പറ്റ്നയിൽ പരാതി നൽകിയത്.
മോദിസമുദായത്തെ കള്ളന്മാരെന്നു വിളിച്ച് രാഹുൽ അപമാനിച്ചെന്നാണു പരാതി. കോടതിയിൽ ഹാജരാകാൻ രാഹുൽ സമയം നീട്ടി ചോദിക്കുമെന്നാണ് സൂചന.