ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയതിനെതിരേയുള്ള ജർമനിയുടെ പ്രതികരണത്തെച്ചൊല്ലി ബിജെപി- കോണ്‍ഗ്രസ് വിവാദം. രാഹുലിനെ അയോഗ്യനാക്കിയതു ശ്രദ്ധയിൽപ്പെട്ടതായി ജർമൻ വിദേശകാര്യ വക്താവ് പറഞ്ഞതാണു വിവാദമാക്കിയത്.
നേരത്തേ അമേരിക്ക, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും സമാന പ്രതികരണം നടത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വിദേശശക്തികളെ രാഹുൽ ക്ഷണിച്ചതിന്റെ പുതിയ ഉദാഹരണമാണ് ജർമൻ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയെന്നു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അനുരാഗ് സിംഗ് താക്കൂറും ആരോപിച്ചു.
രാഹുലിനെതിരായ നടപടിയിലൂടെ ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയതിനു കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധിയും തുടർന്ന് പാർലമെന്റിൽനിന്നു അയോഗ്യനാക്കിയ നടപടികളും ശ്രദ്ധയിൽപ്പെട്ടതായും ജുഡീഷൽ സ്വാതന്ത്ര്യവും മൗലിക ജനാധിപത്യതത്വങ്ങളും രാഹുൽഗാന്ധിയുടെ വിഷയത്തിലും ബാധകമാകണമെന്നുമായിരുന്നു ജർമൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. പ്രമുഖ ജർമൻ മാധ്യമമായ ഡോയ്ഷെ വെല്ലെയിലാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്നത്.
രാഹുൽഗാന്ധിക്കു കീഴ്ക്കോടതി വിധിയിൽ അപ്പീൽ നൽകുന്നതിന് അവകാശമുണ്ടെന്നും അപ്പീലിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയ വിധിയുടെ നിയമസാധുത അറിയാനാകുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
നേരത്തേ അമേരിക്ക, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും സമാന പ്രതികരണം നടത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വിദേശശക്തികളെ രാഹുൽ ക്ഷണിച്ചതിന്റെ പുതിയ ഉദാഹരണമാണ് ജർമൻ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയെന്നു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അനുരാഗ് സിംഗ് താക്കൂറും ആരോപിച്ചു.
രാഹുലിനെതിരായ നടപടിയിലൂടെ ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയതിനു കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധിയും തുടർന്ന് പാർലമെന്റിൽനിന്നു അയോഗ്യനാക്കിയ നടപടികളും ശ്രദ്ധയിൽപ്പെട്ടതായും ജുഡീഷൽ സ്വാതന്ത്ര്യവും മൗലിക ജനാധിപത്യതത്വങ്ങളും രാഹുൽഗാന്ധിയുടെ വിഷയത്തിലും ബാധകമാകണമെന്നുമായിരുന്നു ജർമൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. പ്രമുഖ ജർമൻ മാധ്യമമായ ഡോയ്ഷെ വെല്ലെയിലാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്നത്.
രാഹുൽഗാന്ധിക്കു കീഴ്ക്കോടതി വിധിയിൽ അപ്പീൽ നൽകുന്നതിന് അവകാശമുണ്ടെന്നും അപ്പീലിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയ വിധിയുടെ നിയമസാധുത അറിയാനാകുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.