ഇൻഡോർ: ഇൻഡോർ നഗരത്തിൽ ക്ഷേത്രത്തിനുള്ളിലെ കിണറിനുമുകളിൽ സ്ഥാപിച്ച മേൽത്തട്ട് തകർന്ന് 14 പേർ മരിച്ചു.
പട്ടേൽ നഗറിലുള്ള ബലേശ്വർ മഹാദേവ് ഝുലേലാൽ ക്ഷേത്രത്തിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ പേർ എത്തിയിരുന്നു. ഇവർ കൂട്ടംകൂടി കിണറിനുമുകളിൽനിന്നതോടെ മേൽത്തട്ട് തകർന്നു കിണറ്റിലേക്കു പതിക്കുകയായിരുന്നു.
മുപ്പതോളം പേർ കിണറ്റിലേക്കു വീണു. കിണറിനുമുകളിൽ സ്ലാബ് ഇട്ടുനിരത്തിയശേഷമാണ് താത്കാലിക ക്ഷേത്രം പണിതത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പട്ടേൽ നഗറിലുള്ള ബലേശ്വർ മഹാദേവ് ഝുലേലാൽ ക്ഷേത്രത്തിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ പേർ എത്തിയിരുന്നു. ഇവർ കൂട്ടംകൂടി കിണറിനുമുകളിൽനിന്നതോടെ മേൽത്തട്ട് തകർന്നു കിണറ്റിലേക്കു പതിക്കുകയായിരുന്നു.
മുപ്പതോളം പേർ കിണറ്റിലേക്കു വീണു. കിണറിനുമുകളിൽ സ്ലാബ് ഇട്ടുനിരത്തിയശേഷമാണ് താത്കാലിക ക്ഷേത്രം പണിതത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.