ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ പദ്ധതികളുടെ അനുമതിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്.
കേരളത്തിലെ ശബരിമല തീർഥാടകർക്ക് അങ്കമാലി-എരുമേലി ശബരി ന്യൂലൈൻ പദ്ധതി അനിവാര്യമാണെന്നും ശബരിമല തീർഥാടനത്തിന് കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് പദ്ധതി ഗുണകരമാകുമെന്നും കെ.വി. തോമസ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
പദ്ധതിയുടെ പകുതി ചെലവ് കേരളസർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കൂടിക്കാഴ്ചയ്ക്കിടെ കൈമാറി. കേന്ദ്രത്തിന്റെ പ്രതികരണം അനുകൂലമായിരുന്നെന്ന് കെ.വി. തോമസ് പറഞ്ഞു.
സിൽവർലൈൻ പദ്ധതി, നേമം കോച്ച് ടെർമിനൽ പദ്ധതി, കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ ന്യൂലൈൻ പദ്ധതി, ഗുരുവായൂർ-തിരുനാവായ-ന്യൂലൈൻ പദ്ധതി, തലശേരി-മൈസൂർ-നിലന്പൂർ-നഞ്ചൻകോട് ന്യൂലൈൻ പദ്ധതി തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും കെ.വി.തോമസ് അറിയിച്ചു.
കേരളത്തിലെ ശബരിമല തീർഥാടകർക്ക് അങ്കമാലി-എരുമേലി ശബരി ന്യൂലൈൻ പദ്ധതി അനിവാര്യമാണെന്നും ശബരിമല തീർഥാടനത്തിന് കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് പദ്ധതി ഗുണകരമാകുമെന്നും കെ.വി. തോമസ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
പദ്ധതിയുടെ പകുതി ചെലവ് കേരളസർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കൂടിക്കാഴ്ചയ്ക്കിടെ കൈമാറി. കേന്ദ്രത്തിന്റെ പ്രതികരണം അനുകൂലമായിരുന്നെന്ന് കെ.വി. തോമസ് പറഞ്ഞു.
സിൽവർലൈൻ പദ്ധതി, നേമം കോച്ച് ടെർമിനൽ പദ്ധതി, കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ ന്യൂലൈൻ പദ്ധതി, ഗുരുവായൂർ-തിരുനാവായ-ന്യൂലൈൻ പദ്ധതി, തലശേരി-മൈസൂർ-നിലന്പൂർ-നഞ്ചൻകോട് ന്യൂലൈൻ പദ്ധതി തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും കെ.വി.തോമസ് അറിയിച്ചു.