വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധ അണുബാധയെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. കുറച്ചുദിവസംകൂടി അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടിവരുമെന്നു വത്തിക്കാൻ അറിയിച്ചു.
ഓശാനഞായറിനു മുന്പായി മാർപാപ്പയ്ക്ക് ആശുപത്രിവിടാൻ കഴിയുമെന്നു നഴ്സുമാർ പറഞ്ഞതായി ഇറ്റലിയിലെ അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ ടെസ്റ്റുകളിൽ മാർപാപ്പയ്ക്ക് ന്യൂമോണിയയോ കോവിഡോ ഹൃദയരോഗങ്ങളോ ഇല്ലെന്നു വ്യക്തമായിട്ടുണ്ട്.
എൺപത്താറുകാരനായ ഫ്രാൻസിസ് മാർപാപ്പയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങളായി അദ്ദേഹം ശ്വാസതടസം നേരിട്ടിരുന്നു. ആശുപത്രിയിലെ ആദ്യദിനം ശാന്തമായിരുന്നുവെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. രാത്രി അദ്ദേഹം നന്നായി ഉറങ്ങി. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം പത്രം വായിച്ചു. തുടർന്ന് ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുകയും വിശുദ്ധകുർബാന സ്വീകരിക്കുകയും ചെയ്തു. അതേസമയം മാർപാപ്പ എന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹം വ്യക്കമാക്കിയില്ല.
മാർപാപ്പയ്ക്കു സൗഖ്യം നേർന്ന് ഒട്ടനവധിപ്പേരുടെ പ്രാർഥനാസന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം മാർപാപ്പാ നന്ദി അറിയിക്കുന്നതായി വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരടക്കം മാർപാപ്പയുടെ അടുത്ത ജോലിക്കാരെല്ലാം കഴിഞ്ഞദിവസം ജെമെല്ലി ആശുപത്രിയിലാണു ചെലവഴിച്ചത്. തിരക്കേറിയ പരിപാടികളാണ് ഈ മാസം മാർപാപ്പയ്ക്ക്. വരുന്നയാഴ്ചത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു പുറമേ മാസാവസാനം ഹംഗറി സന്ദർശനവും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
മാർപാപ്പയ്ക്കുവേണ്ടി എല്ലാവരും അധികസമയം പ്രാർഥിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുട്ടുവേദനമൂലം അദ്ദേഹം ഇടയ്ക്കിടെ വീൽചെയർ ഉപയോഗിക്കുന്നുണ്ട്. 2021ൽ ഉദരശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
അതേസമയം, എത്രതന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹം ഉത്തരവാദിത്വനിർവഹണത്തിൽനിന്നു മാറിനിൽക്കാറില്ല. ഫെബ്രുവരിയിലാണ് ആഫ്രിക്കയിലെ കോംഗോ, ദക്ഷിണസുഡാൻ രാജ്യങ്ങൾ സന്ദർശിച്ചത്.
ഓശാനഞായറിനു മുന്പായി മാർപാപ്പയ്ക്ക് ആശുപത്രിവിടാൻ കഴിയുമെന്നു നഴ്സുമാർ പറഞ്ഞതായി ഇറ്റലിയിലെ അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ ടെസ്റ്റുകളിൽ മാർപാപ്പയ്ക്ക് ന്യൂമോണിയയോ കോവിഡോ ഹൃദയരോഗങ്ങളോ ഇല്ലെന്നു വ്യക്തമായിട്ടുണ്ട്.
എൺപത്താറുകാരനായ ഫ്രാൻസിസ് മാർപാപ്പയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങളായി അദ്ദേഹം ശ്വാസതടസം നേരിട്ടിരുന്നു. ആശുപത്രിയിലെ ആദ്യദിനം ശാന്തമായിരുന്നുവെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. രാത്രി അദ്ദേഹം നന്നായി ഉറങ്ങി. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം പത്രം വായിച്ചു. തുടർന്ന് ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുകയും വിശുദ്ധകുർബാന സ്വീകരിക്കുകയും ചെയ്തു. അതേസമയം മാർപാപ്പ എന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹം വ്യക്കമാക്കിയില്ല.
മാർപാപ്പയ്ക്കു സൗഖ്യം നേർന്ന് ഒട്ടനവധിപ്പേരുടെ പ്രാർഥനാസന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം മാർപാപ്പാ നന്ദി അറിയിക്കുന്നതായി വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരടക്കം മാർപാപ്പയുടെ അടുത്ത ജോലിക്കാരെല്ലാം കഴിഞ്ഞദിവസം ജെമെല്ലി ആശുപത്രിയിലാണു ചെലവഴിച്ചത്. തിരക്കേറിയ പരിപാടികളാണ് ഈ മാസം മാർപാപ്പയ്ക്ക്. വരുന്നയാഴ്ചത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കു പുറമേ മാസാവസാനം ഹംഗറി സന്ദർശനവും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
മാർപാപ്പയ്ക്കുവേണ്ടി എല്ലാവരും അധികസമയം പ്രാർഥിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുട്ടുവേദനമൂലം അദ്ദേഹം ഇടയ്ക്കിടെ വീൽചെയർ ഉപയോഗിക്കുന്നുണ്ട്. 2021ൽ ഉദരശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
അതേസമയം, എത്രതന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അദ്ദേഹം ഉത്തരവാദിത്വനിർവഹണത്തിൽനിന്നു മാറിനിൽക്കാറില്ല. ഫെബ്രുവരിയിലാണ് ആഫ്രിക്കയിലെ കോംഗോ, ദക്ഷിണസുഡാൻ രാജ്യങ്ങൾ സന്ദർശിച്ചത്.