മോസ്കോ: അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രത്തിന്റെ ലേഖകൻ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തിക്കുറ്റത്തിനു റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി അറസ്റ്റ് ചെയ്തു. മോസ്കോയിൽനിന്ന് 1800 കിലോമീറ്റർ അകലെ യെക്കാത്തെരീൻബെർഗിവച്ചായിരുന്നു അറസ്റ്റ്.
റഷ്യൻ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിപുണനായിരുന്ന ഗെർഷ്കോവിച്ച് അമേരിക്കയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചിരുന്നതെന്ന് എഫ്എസ്ബി പറഞ്ഞു. റഷ്യൻ പ്രതിരോധവൃത്തങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുതിയോടെയാണ് ഇദ്ദേഹം യെക്കാത്തെരീൻബെർഗിൽ പ്രവർത്തിച്ചിരുന്നതെന്നു സമ്മതിച്ചിട്ടുണ്ട്.
ആരോപണങ്ങൾ വാൾ സ്ട്രീറ്റ് ജേർണൽ നിഷേധിച്ചു. ഗെർഷ്കോവിച്ചിന്റെ സുരക്ഷയിൽ അതീവ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
റഷ്യൻ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിപുണനായിരുന്ന ഗെർഷ്കോവിച്ച് അമേരിക്കയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചിരുന്നതെന്ന് എഫ്എസ്ബി പറഞ്ഞു. റഷ്യൻ പ്രതിരോധവൃത്തങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുതിയോടെയാണ് ഇദ്ദേഹം യെക്കാത്തെരീൻബെർഗിൽ പ്രവർത്തിച്ചിരുന്നതെന്നു സമ്മതിച്ചിട്ടുണ്ട്.
ആരോപണങ്ങൾ വാൾ സ്ട്രീറ്റ് ജേർണൽ നിഷേധിച്ചു. ഗെർഷ്കോവിച്ചിന്റെ സുരക്ഷയിൽ അതീവ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.