മനില: ഫിലിപ്പീൻസിൽ യാത്രാക്കപ്പലിലുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചു. മിണ്ടനാവോ ദ്വീപിലെ സാംബോംഗ നഗരത്തിൽനിന്നു ജോലോ ദ്വീപിലേക്കു പോയ ‘ലേഡി മേരി ജോയ് 3’ എന്ന കപ്പലിലാണു ബുധനാഴ്ച രാത്രി ദുരന്തമുണ്ടായത്. 230 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു.
കപ്പലിലെ എയർകണ്ടീഷൻ കാബിനിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന്റെ കാരണം വ്യക്തമല്ല. കപ്പലിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിനു കൃത്യമായ കണക്കില്ല.
തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായി ലൈഫ് ജാക്കറ്റില്ലാതെ കടലിലേക്കു ചാടിയവരിൽ കുറച്ചുപേർ മരിച്ചു. ഏതാനും പേരുടെ മൃതദേഹങ്ങൾ കാബിനുകളിൽനിന്നു കണ്ടെടുത്തു.
കപ്പലിലെ എയർകണ്ടീഷൻ കാബിനിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന്റെ കാരണം വ്യക്തമല്ല. കപ്പലിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിനു കൃത്യമായ കണക്കില്ല.
തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായി ലൈഫ് ജാക്കറ്റില്ലാതെ കടലിലേക്കു ചാടിയവരിൽ കുറച്ചുപേർ മരിച്ചു. ഏതാനും പേരുടെ മൃതദേഹങ്ങൾ കാബിനുകളിൽനിന്നു കണ്ടെടുത്തു.