ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. അയോഗ്യനാക്കിയതിനെതിരേ മുഹമ്മദ് ഫൈസൽ നൽകിയ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്പായാണു നടപടി പിൻവലിച്ചത്. തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജി ഫൈസൽ പിൻവലിച്ചു.
തന്റെ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ ഇപ്പോൾ അയോഗ്യനാക്കപ്പെട്ട കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയും ലോക്സഭയിലേക്ക് ഉടൻതന്നെ തിരിച്ചുവരുമെന്ന് ഫൈസൽ പ്രതികരിച്ചു. തന്നെ അയോഗ്യനാക്കി പാർലമെന്റിന്റെ പുറത്തുനിർത്തിയ നടപടി തികച്ചും അനാവശ്യമായിരുന്നു.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തന്റെ നഷ്ടത്തെക്കുറിച്ചു സ്പീക്കർ ഓംബിർളയോടു ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നുവെന്നും ഫൈസൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ കാര്യത്തിലെങ്കിലും തെറ്റു തിരുത്താൻ തയാറാകണമെന്നും എൻസിപി എംപി ആവശ്യപ്പെട്ടു.
കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ ഉത്തരവ് പിൻവലിക്കാത്തതിനെതിരേയാണു ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്.
തന്റെ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ ഇപ്പോൾ അയോഗ്യനാക്കപ്പെട്ട കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയും ലോക്സഭയിലേക്ക് ഉടൻതന്നെ തിരിച്ചുവരുമെന്ന് ഫൈസൽ പ്രതികരിച്ചു. തന്നെ അയോഗ്യനാക്കി പാർലമെന്റിന്റെ പുറത്തുനിർത്തിയ നടപടി തികച്ചും അനാവശ്യമായിരുന്നു.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തന്റെ നഷ്ടത്തെക്കുറിച്ചു സ്പീക്കർ ഓംബിർളയോടു ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നുവെന്നും ഫൈസൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ കാര്യത്തിലെങ്കിലും തെറ്റു തിരുത്താൻ തയാറാകണമെന്നും എൻസിപി എംപി ആവശ്യപ്പെട്ടു.
കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ ഉത്തരവ് പിൻവലിക്കാത്തതിനെതിരേയാണു ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്.