ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റിന് തിങ്കളാഴ്ച വരെ ഇനി അവധി. പതിവുപോലെ ഒരു മിനിറ്റിൽ താഴെ മാത്രമാണ് ഇന്നലെ രാവിലെ ലോക്സഭ ചേർന്നത്. രാജ്യസഭയും ഉടൻ പിരിഞ്ഞു. ബഹളത്തിനിടെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഭേദഗതി ബിൽ- 2022 ലോക്സഭയിൽ പാസാക്കി.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്നലെ പാർലമെന്റിലെത്തി കോണ്‍ഗ്രസ് ഓഫീസിൽ സഹപ്രവർത്തകരുമായി ചർച്ച നടത്തി. സോണിയാഗാന്ധിയും ഇന്നലെ കറുത്ത സാരിയണിഞ്ഞു ലോക്സഭയിലെത്തി.
അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിലും പ്രതിഷേധിച്ചു പ്രതിപക്ഷ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്ലക്കാർഡുകളും കറുത്ത തുണികളുമായി നടുത്തളത്തിലെത്തി. ലോക്സഭയിൽ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ പ്ലക്കാർഡുകൾ പിടിച്ചും കറുത്ത തുണി വലിച്ചെറിഞ്ഞും എംപിമാർ പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.
ഉച്ചകഴിഞ്ഞു ചേർന്നപ്പോഴും ബഹളം തുടർന്നെങ്കിലും കോംപറ്റീഷൻ കമ്മീഷൻ ബില്ല് ചർച്ചയില്ലാതെ പാസാക്കിയതായി പ്രഖ്യാപിച്ചു പിരിയുകയായിരുന്നു. രാജ്യസഭയിലും ചെയർമാൻ ജഗ്ദീപ് ധൻകറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പതിഷേധിച്ചതിനാൽ ഉടൻ നടപടികൾ അവസാനിപ്പിച്ചു. മൂന്നാം ദിവസവും പ്രതിഷേധിക്കാനായി കറുപ്പണിഞ്ഞാണു പ്രതിപക്ഷ എംപിമാർ പാർലമെന്റിലെത്തിയത്.
സ്പീക്കർക്കെതിരേ അവിശ്വാസത്തിന് പ്രതിപക്ഷം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരേ അവിശ്വാസത്തിനു നീക്കം. തിങ്കളാഴ്ച വീണ്ടും സഭ സമ്മേളിക്കുന്പോൾ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകാനാണ് ആലോചന.
നോട്ടീസ് നൽകാൻ ആവശ്യമായ അന്‍പത് എംപിമാർ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും പ്രതിപക്ഷത്തെ ഇതര പാർട്ടികളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. ബിജെപിക്കും കേന്ദ്രസർക്കാരിനും വേണ്ടി തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും സഭാനടപടികൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് ഓം ബിർലയ്ക്കെതിരേ കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ നടത്തുന്ന കൂടിയാലോചനകൾക്കുശേഷം തിങ്കളാഴ്ച രാവിലെയാകും അവിശ്വാസ പ്രമേയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റിന് തിങ്കളാഴ്ച വരെ ഇനി അവധി. പതിവുപോലെ ഒരു മിനിറ്റിൽ താഴെ മാത്രമാണ് ഇന്നലെ രാവിലെ ലോക്സഭ ചേർന്നത്. രാജ്യസഭയും ഉടൻ പിരിഞ്ഞു. ബഹളത്തിനിടെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഭേദഗതി ബിൽ- 2022 ലോക്സഭയിൽ പാസാക്കി.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്നലെ പാർലമെന്റിലെത്തി കോണ്‍ഗ്രസ് ഓഫീസിൽ സഹപ്രവർത്തകരുമായി ചർച്ച നടത്തി. സോണിയാഗാന്ധിയും ഇന്നലെ കറുത്ത സാരിയണിഞ്ഞു ലോക്സഭയിലെത്തി.
അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിലും പ്രതിഷേധിച്ചു പ്രതിപക്ഷ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്ലക്കാർഡുകളും കറുത്ത തുണികളുമായി നടുത്തളത്തിലെത്തി. ലോക്സഭയിൽ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ പ്ലക്കാർഡുകൾ പിടിച്ചും കറുത്ത തുണി വലിച്ചെറിഞ്ഞും എംപിമാർ പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.
ഉച്ചകഴിഞ്ഞു ചേർന്നപ്പോഴും ബഹളം തുടർന്നെങ്കിലും കോംപറ്റീഷൻ കമ്മീഷൻ ബില്ല് ചർച്ചയില്ലാതെ പാസാക്കിയതായി പ്രഖ്യാപിച്ചു പിരിയുകയായിരുന്നു. രാജ്യസഭയിലും ചെയർമാൻ ജഗ്ദീപ് ധൻകറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പതിഷേധിച്ചതിനാൽ ഉടൻ നടപടികൾ അവസാനിപ്പിച്ചു. മൂന്നാം ദിവസവും പ്രതിഷേധിക്കാനായി കറുപ്പണിഞ്ഞാണു പ്രതിപക്ഷ എംപിമാർ പാർലമെന്റിലെത്തിയത്.
സ്പീക്കർക്കെതിരേ അവിശ്വാസത്തിന് പ്രതിപക്ഷം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരേ അവിശ്വാസത്തിനു നീക്കം. തിങ്കളാഴ്ച വീണ്ടും സഭ സമ്മേളിക്കുന്പോൾ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകാനാണ് ആലോചന.
നോട്ടീസ് നൽകാൻ ആവശ്യമായ അന്‍പത് എംപിമാർ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും പ്രതിപക്ഷത്തെ ഇതര പാർട്ടികളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. ബിജെപിക്കും കേന്ദ്രസർക്കാരിനും വേണ്ടി തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും സഭാനടപടികൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് ഓം ബിർലയ്ക്കെതിരേ കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ നടത്തുന്ന കൂടിയാലോചനകൾക്കുശേഷം തിങ്കളാഴ്ച രാവിലെയാകും അവിശ്വാസ പ്രമേയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.