പൂന: പൂനയിൽനിന്നുള്ള ലോക്സഭാംഗവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഗിരീഷ് ബാപട് (72) അന്തരിച്ചു. ഒന്നര വർഷമായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം പൂനയിലെ ആശുപത്രിയിലായിരുന്നു. ഇന്നലെ വൈകുന്നേരം സംസ്കാരം നടത്തി. പൂനയിലെ കസബ പേട്ട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഗിരീഷ് ബാപട് അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ടു. 2019ലാണ് ലോക്സഭാംഗമായത്.
1950ൽ ജനിച്ച ബാപട് ആർഎസ്എസിലൂടെയാണു പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായിരുന്നു. 1995ൽ ആദ്യമായി എംഎൽഎയായി. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമായിരുന്നു.
1950ൽ ജനിച്ച ബാപട് ആർഎസ്എസിലൂടെയാണു പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായിരുന്നു. 1995ൽ ആദ്യമായി എംഎൽഎയായി. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമായിരുന്നു.