ന്യൂഡൽഹി: പ്രശസ്ത കലാകാരൻ വിവാൻ സുന്ദരം(79) അന്തരിച്ചു. ഇന്നലെ രാവിലെ ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു ഡൽഹിയിലെ ലോധി ശ്മശാനത്തിൽ. ചിത്രകല, ശില്പനിർമാണം, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് വിവാൻ സുന്ദരം. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ. കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2012ലെ കൊച്ചി ബിനാലെയിൽ ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദർശനമുണ്ടായിരുന്നു.
1943 ൽ സിംലയിലാണു വിവാൻ സുന്ദരം ജനിച്ചത്. പിതാവ് കല്യാൺ സുന്ദരം മുൻ ലോ കമ്മീഷൻ ചെയർമാനാണ്. അമ്മ ഇന്ദിര ഷെർഗിൽ. വിവാൻ സുന്ദരത്തിന്റെ മാതൃസഹോദരിയാണ് വിഖ്യാത കലാകാരി അമൃത ഷേർഗിൽ. ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലെ ദ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിലുമാണു വിവാൻ വിദ്യാഭ്യാസം നടത്തിയത്.
സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്(സഹ്മത്) സ്ഥാപക ട്രസ്റ്റിയാണ് വിവാൻ സുന്ദരം.
സംസ്കാരം ഇന്നു ഡൽഹിയിലെ ലോധി ശ്മശാനത്തിൽ. ചിത്രകല, ശില്പനിർമാണം, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് വിവാൻ സുന്ദരം. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ. കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2012ലെ കൊച്ചി ബിനാലെയിൽ ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദർശനമുണ്ടായിരുന്നു.
1943 ൽ സിംലയിലാണു വിവാൻ സുന്ദരം ജനിച്ചത്. പിതാവ് കല്യാൺ സുന്ദരം മുൻ ലോ കമ്മീഷൻ ചെയർമാനാണ്. അമ്മ ഇന്ദിര ഷെർഗിൽ. വിവാൻ സുന്ദരത്തിന്റെ മാതൃസഹോദരിയാണ് വിഖ്യാത കലാകാരി അമൃത ഷേർഗിൽ. ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലെ ദ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിലുമാണു വിവാൻ വിദ്യാഭ്യാസം നടത്തിയത്.
സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്(സഹ്മത്) സ്ഥാപക ട്രസ്റ്റിയാണ് വിവാൻ സുന്ദരം.