ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിൽ സ്ഥിതിചെയ്യുന്ന സെന്റ് മൈക്കിൾ സന്യാസാശ്രമത്തിൽ ഇരുപതു വർഷത്തിനുശേഷം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. മൊസൂൾ-ആക്ര കൽദായ അതിരൂപതയുടെ ആർച്ച്ബിഷപ് നജീബ് മിഖായേൽ മൂസയാണു ഞായറാഴ്ച തിരുക്കർമങ്ങൾക്കു നേതൃത്വം നല്കിയത്.
ഒരിക്കൽ ധാരാളം ക്രൈസ്തവരും പള്ളികളുമുണ്ടായിരുന്ന സ്ഥലമാണ് മൊസൂൾ. 2003ലെ അമേരിക്കൻ അധിനിവേശത്തിനു പിന്നാലെ ക്രൈസ്തവർ അക്രമങ്ങൾക്കിരയാകാൻ തുടങ്ങി. 2014ൽ മൊസൂൾ പിടിച്ചെടുത്ത ഇസ്ലാമിക്സ്റ്റേറ്റ് ഭീകരർ പള്ളികളും ക്രൈസ്തവരുടെ ഭവനങ്ങളും നശിപ്പിക്കാൻ തുടങ്ങി.
2017ൽ ഭീകരരെ അമർച്ച ചെയ്തെങ്കിലും മൊസൂളിൽനിന്നു പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിയെത്താൻ മടിച്ചു. ഒരിക്കൽ അന്പതിനായിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്നിടത്ത് ഇന്ന് അന്പതോളം കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മൊസൂളിലെ തകർക്കപ്പെട്ട പള്ളികൾ പുനരുദ്ധരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയും യുഎഇയും സഹായിക്കുന്നുണ്ട്. 2021 മാർച്ചിൽ ഇറാക്ക് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ മൊസൂളിലുമെത്തിയിരുന്നു.
ഒരിക്കൽ ധാരാളം ക്രൈസ്തവരും പള്ളികളുമുണ്ടായിരുന്ന സ്ഥലമാണ് മൊസൂൾ. 2003ലെ അമേരിക്കൻ അധിനിവേശത്തിനു പിന്നാലെ ക്രൈസ്തവർ അക്രമങ്ങൾക്കിരയാകാൻ തുടങ്ങി. 2014ൽ മൊസൂൾ പിടിച്ചെടുത്ത ഇസ്ലാമിക്സ്റ്റേറ്റ് ഭീകരർ പള്ളികളും ക്രൈസ്തവരുടെ ഭവനങ്ങളും നശിപ്പിക്കാൻ തുടങ്ങി.
2017ൽ ഭീകരരെ അമർച്ച ചെയ്തെങ്കിലും മൊസൂളിൽനിന്നു പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിയെത്താൻ മടിച്ചു. ഒരിക്കൽ അന്പതിനായിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്നിടത്ത് ഇന്ന് അന്പതോളം കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മൊസൂളിലെ തകർക്കപ്പെട്ട പള്ളികൾ പുനരുദ്ധരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയും യുഎഇയും സഹായിക്കുന്നുണ്ട്. 2021 മാർച്ചിൽ ഇറാക്ക് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ മൊസൂളിലുമെത്തിയിരുന്നു.