റിയാദ്: ചൈനയുമായി അടുപ്പം വർധിപ്പിക്കുന്ന സൗദി അറേബ്യ, ഷാങ്ഹായ് സഹകരണസമിതി(എസ്സിഒ)യിൽ അംഗത്വമെടുക്കുന്നു. ഇതിന്റെ തുടക്കമായി എസ്സിഒയിൽ ചർച്ചാ പങ്കാളിയാകാനുള്ള തീരുമാനത്തിനു സൗദി പാർലമെന്റ് ഇന്നലെ അംഗീകാരം നല്കി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഡിസംബറിൽ നടത്തിയ സൗദി സന്ദർശനത്തിലെ ചർച്ചകളാണ് ഇതോടെ ഫലം കാണുന്നത്.
രാഷ്ട്രീയ, സാന്പത്തിക, സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ചൈനയും റഷ്യയും മുൻ സോവ്യറ്റ് രാജ്യങ്ങളും ചേർന്നു 2001ൽ രൂപീകരിച്ച സംഘടനയാണിത്. ഇന്ത്യക്കും പാക്കിസ്ഥാനും പിന്നീട് അംഗത്വം ലഭിച്ചു. ഇറാൻ വൈകാതെ പൂർണാംഗമായി മാറും.
പശ്ചിമേഷ്യയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതിൽ സൗദിയുടെ സുഹൃത്തായ അമേരിക്കയ്ക്കു വലിയ ആശങ്കയുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ അടുത്തിടെ, പരന്പരാഗത വൈരികളായ സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. സൗദി സർക്കാരിന്റെ കീഴിലുള്ള ആരാംകോ എണ്ണക്കന്പനി ചൈനയിൽ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുകയാണ്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഡിസംബറിൽ നടത്തിയ സൗദി സന്ദർശനത്തിലെ ചർച്ചകളാണ് ഇതോടെ ഫലം കാണുന്നത്.
രാഷ്ട്രീയ, സാന്പത്തിക, സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ചൈനയും റഷ്യയും മുൻ സോവ്യറ്റ് രാജ്യങ്ങളും ചേർന്നു 2001ൽ രൂപീകരിച്ച സംഘടനയാണിത്. ഇന്ത്യക്കും പാക്കിസ്ഥാനും പിന്നീട് അംഗത്വം ലഭിച്ചു. ഇറാൻ വൈകാതെ പൂർണാംഗമായി മാറും.
പശ്ചിമേഷ്യയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതിൽ സൗദിയുടെ സുഹൃത്തായ അമേരിക്കയ്ക്കു വലിയ ആശങ്കയുണ്ട്. ചൈനയുടെ മധ്യസ്ഥതയിൽ അടുത്തിടെ, പരന്പരാഗത വൈരികളായ സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. സൗദി സർക്കാരിന്റെ കീഴിലുള്ള ആരാംകോ എണ്ണക്കന്പനി ചൈനയിൽ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുകയാണ്.