റോം: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനു നടപടികളെടുക്കാൻ സ്വിസ് സർക്കാരിനു നിർദേശം നല്കണമെന്നാവശ്യപ്പെട്ട് രണ്ടായിരത്തിലധികം സ്വിസ് വയോധികമാർ യൂറോപ്യൻ മനുഷ്യാവകാശ കോടതി(ഇസിഎച്ച്ആർ)യെ സമീപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ തങ്ങളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നു എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെടുത്തുന്ന ഒരു കേസ് ഇസിഎച്ച്ആർ പരിഗണിക്കുന്നത് ഇതാദ്യമാണ്.
ക്ലബ് ഓഫ് ക്ലൈമറ്റ് സീനിയേഴ്സ് എന്ന സംഘടനയിലെ അംഗങ്ങളാണ്, തങ്ങളുടെ മെഡിക്കൽ റിക്കാർഡുകൾ തെളിവുകളായി നല്കി കോടതിയെ സമീപിച്ചിരിക്കുന്നത്. ശരാശരി 73 വയസ് പ്രായമുള്ള ഇവർ ആറു വർഷത്തോളം സ്വിസ് കോടതികളിൽ കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം സ്വിറ്റ്സർലൻഡിൽ താപനില ഉയർന്നതും ഉഷ്ണതരംഗങ്ങൾ വർധിച്ചതും വയോധികരുടെ ആരോഗ്യം മോശമാക്കുകയും മരണനിരക്ക് ഉയർത്തുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിക്കുന്നത്. കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ സ്വിസ് സർക്കാരിനു കോടതി നിർദേശം നല്കണമെന്നും ആവശ്യപ്പെട്ടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ തങ്ങളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നു എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെടുത്തുന്ന ഒരു കേസ് ഇസിഎച്ച്ആർ പരിഗണിക്കുന്നത് ഇതാദ്യമാണ്.
ക്ലബ് ഓഫ് ക്ലൈമറ്റ് സീനിയേഴ്സ് എന്ന സംഘടനയിലെ അംഗങ്ങളാണ്, തങ്ങളുടെ മെഡിക്കൽ റിക്കാർഡുകൾ തെളിവുകളായി നല്കി കോടതിയെ സമീപിച്ചിരിക്കുന്നത്. ശരാശരി 73 വയസ് പ്രായമുള്ള ഇവർ ആറു വർഷത്തോളം സ്വിസ് കോടതികളിൽ കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം സ്വിറ്റ്സർലൻഡിൽ താപനില ഉയർന്നതും ഉഷ്ണതരംഗങ്ങൾ വർധിച്ചതും വയോധികരുടെ ആരോഗ്യം മോശമാക്കുകയും മരണനിരക്ക് ഉയർത്തുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിക്കുന്നത്. കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാൻ സ്വിസ് സർക്കാരിനു കോടതി നിർദേശം നല്കണമെന്നും ആവശ്യപ്പെട്ടുന്നു.