ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുയർത്തി. പുതിയ നിർദേശപ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 0.05 ശതമാനം അധിക പലിശ ജീവനക്കാർക്ക് ലഭിക്കും. നിലവിൽ 8.1 ശതമാനമാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക്.
ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ഇന്നലെ നടന്ന യോഗത്തിലാണു 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചത്. സർക്കാരിന്റെ അംഗീകാരത്തിനുശേഷം മാത്രമാകും 2022-23 ലെ ഇപിഎഫിന്റെ പലിശനിരക്ക് ഇപിഎഫ്ഒയുടെ അഞ്ചു കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.
ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ഇന്നലെ നടന്ന യോഗത്തിലാണു 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചത്. സർക്കാരിന്റെ അംഗീകാരത്തിനുശേഷം മാത്രമാകും 2022-23 ലെ ഇപിഎഫിന്റെ പലിശനിരക്ക് ഇപിഎഫ്ഒയുടെ അഞ്ചു കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.