ന്യൂഡൽഹി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതുകൊണ്ട് എന്തു മൗലികാവകാശമാണു ലംഘിക്കപ്പെടുന്നതെന്ന് മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനോട് സുപ്രീംകോടതി.
മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് മൗലികാവകാശമാണോയെന്നും കോടതി ആരാഞ്ഞു. വധശ്രമക്കേസിലെ ശിക്ഷ കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തിട്ടും എംപി സ്ഥാനത്തുനിന്ന് അയാഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്തതിന് ലോക്സഭാ സെക്രട്ടേറിയറ്റിനെതിരേ ഫൈസൽ നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റി.
മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് മൗലികാവകാശമാണോയെന്നും കോടതി ആരാഞ്ഞു. വധശ്രമക്കേസിലെ ശിക്ഷ കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തിട്ടും എംപി സ്ഥാനത്തുനിന്ന് അയാഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്തതിന് ലോക്സഭാ സെക്രട്ടേറിയറ്റിനെതിരേ ഫൈസൽ നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റി.