കാഠ്മണ്ഡു: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗ് നേപ്പാളിലേക്കു കടന്നതായി സൂചന.
അമൃത്പാലിന് അഭയം നൽകരുതെന്നും മറ്റൊരു രാജ്യത്തേക്കു കടക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും നേപ്പാൾ സർക്കാരിനോട് കേന്ദ്രം അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്.
നേപ്പാൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഏജൻസികൾക്കു നിർദേശവും നൽകി. അതേസമയം അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
അമൃത്പാൽ സിംഗിനെയും സംഘത്തെയും അമർച്ച ചെയ്യാൻ പഞ്ചാബ് പോലീസ് ശ്രമം തുടങ്ങിയതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.
അമൃത്പാലിന് അഭയം നൽകരുതെന്നും മറ്റൊരു രാജ്യത്തേക്കു കടക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും നേപ്പാൾ സർക്കാരിനോട് കേന്ദ്രം അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്.
നേപ്പാൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഏജൻസികൾക്കു നിർദേശവും നൽകി. അതേസമയം അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
അമൃത്പാൽ സിംഗിനെയും സംഘത്തെയും അമർച്ച ചെയ്യാൻ പഞ്ചാബ് പോലീസ് ശ്രമം തുടങ്ങിയതോടെ ഇയാൾ ഒളിവിൽപ്പോവുകയായിരുന്നു.