ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികൾക്കെതിരേയുള്ള മാനനഷ്ടക്കേസ് ബിജെപി ആയുധമാക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ നടന്ന രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
രാഹുൽഗാന്ധി വിഷയത്തിലുള്ള സിപിഎം പിന്തുണ വിഷയത്തിനാണെന്നും രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുകയും ഭരണഘടനാ മൂല്യങ്ങൾക്കെതിരേ ഉയരുന്ന വെല്ലുവിളികളെ ചെറുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ കേരളസർക്കാരിന് ഇരട്ട നിലപാടാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിക്കുന്നതായും എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതായും യെച്ചൂരി പറഞ്ഞു. ബി.വി. രാഘവുലു പിബി അംഗമായി തുടരുമെന്നും ചുമതലകളിൽനിന്ന് ഒഴിയാൻ അദ്ദേഹം കത്തു നൽകിയെന്ന പ്രശ്നം പരിഹരിച്ചതായും യെച്ചൂരി പറഞ്ഞു. പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പിബി അംഗവും ആന്ധ്രാപ്രദേശിലെ മുതിർന്ന സിപിഎം നേതാവുമായ ബി.വി. രാഘവലു ചുമതലകളിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.
ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച കോണ്ഗ്രസ്-സിപിഎം സഖ്യം ഫലപ്രദമായിരുന്നു. മൂന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലായുള്ള 180 നിയമസഭാ സീറ്റുകളിൽ 46 സീറ്റുകളിൽ മാത്രമാണു ബിജെപി വിജയിച്ചതെന്നും കോണ്ഗ്രസ്-സിപിഎം സഖ്യം ബിജെപിയുടെ വോട്ടു വിഹിതം ഗണ്യമായി കുറയുന്നതിനു കാരണമായെന്നും യെച്ചൂരി പറഞ്ഞു.
അദാനി വിഷയത്തിൽ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകൾ വരുന്ന സാഹചര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ മോദിസർക്കാർ നിരാകരിക്കുന്നത് രഹസ്യങ്ങൾ സംരക്ഷിക്കാനാണ്. ജുഡീഷൽ നിയമനങ്ങളിലെ കൈകടത്തൽ, പട്ടികജാതി പട്ടികവർഗ ക്രൈസ്തവർ, മറ്റു ന്യൂനപക്ഷ വിഭാഗക്കാർ, സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരേയുള്ള അക്രമം, ഒബിസി ക്വാട്ടയ്ക്കു കീഴിലുള്ള മുസ്ലിംങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നാലു ശതമാനം സംവരണം നിർത്തലാക്കിയ കർണാടക സർക്കാരിന്റെ നടപടി എന്നിവയെ സിപിഎം പിബി യോഗം അപലപിച്ചു. അടുത്ത കേന്ദ്രകമ്മിറ്റി യോഗം ഏപ്രിൽ 27-29 തീയതികളിൽ ഡൽഹിയിൽ നടക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ദേശീയതലത്തിലുള്ള വിശാലസഖ്യം: നിലപാട് ആവർത്തിച്ച് യെച്ചൂരി
ദേശീയതലത്തിലുള്ള വിശാലസഖ്യത്തിൽ നിലപാട് ആവർത്തിച്ചു യെച്ചൂരി. തെരഞ്ഞെടുപ്പുസഖ്യം അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയാണു രൂപീകരിക്കുകയെന്നു അദ്ദേഹം വ്യക്തമാക്കി.
രാഹുൽഗാന്ധി വിഷയത്തിലുള്ള സിപിഎം പിന്തുണ വിഷയത്തിനാണെന്നും രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുകയും ഭരണഘടനാ മൂല്യങ്ങൾക്കെതിരേ ഉയരുന്ന വെല്ലുവിളികളെ ചെറുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ കേരളസർക്കാരിന് ഇരട്ട നിലപാടാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിക്കുന്നതായും എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതായും യെച്ചൂരി പറഞ്ഞു. ബി.വി. രാഘവുലു പിബി അംഗമായി തുടരുമെന്നും ചുമതലകളിൽനിന്ന് ഒഴിയാൻ അദ്ദേഹം കത്തു നൽകിയെന്ന പ്രശ്നം പരിഹരിച്ചതായും യെച്ചൂരി പറഞ്ഞു. പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പിബി അംഗവും ആന്ധ്രാപ്രദേശിലെ മുതിർന്ന സിപിഎം നേതാവുമായ ബി.വി. രാഘവലു ചുമതലകളിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.
ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച കോണ്ഗ്രസ്-സിപിഎം സഖ്യം ഫലപ്രദമായിരുന്നു. മൂന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലായുള്ള 180 നിയമസഭാ സീറ്റുകളിൽ 46 സീറ്റുകളിൽ മാത്രമാണു ബിജെപി വിജയിച്ചതെന്നും കോണ്ഗ്രസ്-സിപിഎം സഖ്യം ബിജെപിയുടെ വോട്ടു വിഹിതം ഗണ്യമായി കുറയുന്നതിനു കാരണമായെന്നും യെച്ചൂരി പറഞ്ഞു.
അദാനി വിഷയത്തിൽ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകൾ വരുന്ന സാഹചര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ മോദിസർക്കാർ നിരാകരിക്കുന്നത് രഹസ്യങ്ങൾ സംരക്ഷിക്കാനാണ്. ജുഡീഷൽ നിയമനങ്ങളിലെ കൈകടത്തൽ, പട്ടികജാതി പട്ടികവർഗ ക്രൈസ്തവർ, മറ്റു ന്യൂനപക്ഷ വിഭാഗക്കാർ, സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരേയുള്ള അക്രമം, ഒബിസി ക്വാട്ടയ്ക്കു കീഴിലുള്ള മുസ്ലിംങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നാലു ശതമാനം സംവരണം നിർത്തലാക്കിയ കർണാടക സർക്കാരിന്റെ നടപടി എന്നിവയെ സിപിഎം പിബി യോഗം അപലപിച്ചു. അടുത്ത കേന്ദ്രകമ്മിറ്റി യോഗം ഏപ്രിൽ 27-29 തീയതികളിൽ ഡൽഹിയിൽ നടക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ദേശീയതലത്തിലുള്ള വിശാലസഖ്യം: നിലപാട് ആവർത്തിച്ച് യെച്ചൂരി
ദേശീയതലത്തിലുള്ള വിശാലസഖ്യത്തിൽ നിലപാട് ആവർത്തിച്ചു യെച്ചൂരി. തെരഞ്ഞെടുപ്പുസഖ്യം അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയാണു രൂപീകരിക്കുകയെന്നു അദ്ദേഹം വ്യക്തമാക്കി.