ശിവമോഗ: സംവരണം സംബന്ധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തിൽ ക്ഷുഭിതരായ ബഞ്ജാര സമുദായാംഗങ്ങൾ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റു. പിന്നാലെ ശിക്കാരിപുര ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബഞ്ജാര സമുദായത്തിലെ ലമണി, ലംബനി എന്നിങ്ങനെയുള്ള ഉപജാതികളാണ് സമരത്തിനു നേതൃത്വം നല്കിയത്. ബഞ്ജാര സമുദായത്തിന് അനുവദിച്ച സംവരണം വർധിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബഞ്ജാര ഉൾപ്പെടുന്ന സ്പർശന വിഭാഗത്തിന് 4.5 ശതമാനം സംവരണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ആകെയുള്ള 17 ശതമാനം സംവരണത്തിൽ ആറുശതമാനം എസ്സി(ഇടത്), 5.5 ശതമാനം(എസ്സി വലത്) വിഭാഗങ്ങൾക്കായാണു നല്കുക. സംവരണ ശിപാർശ ഭരണഘടനയുടെ ഒന്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു.
അക്രമത്തിനുപിന്നിൽ കോൺഗ്രസാണെന്നു പറഞ്ഞ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ, ജസ്റ്റീസ് സദാശിവ കമ്മീഷൻ റിപ്പോർട്ടല്ല, മന്ത്രിസഭ സബ് കമ്മിറ്റിയുടെ ശിപാർശയാണ് നടപ്പിലാക്കുന്നതെന്നു വിശദീകരിച്ചു. ബഞ്ജാര വിഭാഗങ്ങളുടെ മൂന്നു ശതമാനം സംവരണം 4.5 ശതമാനമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റു. പിന്നാലെ ശിക്കാരിപുര ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബഞ്ജാര സമുദായത്തിലെ ലമണി, ലംബനി എന്നിങ്ങനെയുള്ള ഉപജാതികളാണ് സമരത്തിനു നേതൃത്വം നല്കിയത്. ബഞ്ജാര സമുദായത്തിന് അനുവദിച്ച സംവരണം വർധിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബഞ്ജാര ഉൾപ്പെടുന്ന സ്പർശന വിഭാഗത്തിന് 4.5 ശതമാനം സംവരണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ആകെയുള്ള 17 ശതമാനം സംവരണത്തിൽ ആറുശതമാനം എസ്സി(ഇടത്), 5.5 ശതമാനം(എസ്സി വലത്) വിഭാഗങ്ങൾക്കായാണു നല്കുക. സംവരണ ശിപാർശ ഭരണഘടനയുടെ ഒന്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു.
അക്രമത്തിനുപിന്നിൽ കോൺഗ്രസാണെന്നു പറഞ്ഞ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ, ജസ്റ്റീസ് സദാശിവ കമ്മീഷൻ റിപ്പോർട്ടല്ല, മന്ത്രിസഭ സബ് കമ്മിറ്റിയുടെ ശിപാർശയാണ് നടപ്പിലാക്കുന്നതെന്നു വിശദീകരിച്ചു. ബഞ്ജാര വിഭാഗങ്ങളുടെ മൂന്നു ശതമാനം സംവരണം 4.5 ശതമാനമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.