ന്യൂഡൽഹി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടു രാഹുൽഗാന്ധിക്ക് നോട്ടീസ്.
അയോഗ്യതാ നോട്ടീസ് നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം രണ്ടു ദിവസം പിന്നിടുന്പോഴാണ് തുഗ്ലക് മാർഗിലെ ഔദ്യാഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടു ലോക്സഭ ഹൗസിംഗ് പാനൽ ഇന്നലെ നോട്ടീസ് നൽകിയത്.
ഏപ്രിൽ 22ന് മുന്പ് ബംഗ്ലാവ് ഒഴിയണമെന്നാണു നോട്ടീസ്. ബിജെപിയുടെ നീക്കം പ്രതീക്ഷിച്ചിരുന്നതായും വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്നും കോണ്ഗ്രസ് വക്താവ് ഡോ. നസീർ ഹുസൈൻ പറഞ്ഞു.
നിലവിൽ ഇസഡ്-പ്ലസ് സുരക്ഷ ലഭിക്കുന്ന രാഹുൽഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെടുന്നത് സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അയോഗ്യതാ നോട്ടീസ് നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം രണ്ടു ദിവസം പിന്നിടുന്പോഴാണ് തുഗ്ലക് മാർഗിലെ ഔദ്യാഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടു ലോക്സഭ ഹൗസിംഗ് പാനൽ ഇന്നലെ നോട്ടീസ് നൽകിയത്.
ഏപ്രിൽ 22ന് മുന്പ് ബംഗ്ലാവ് ഒഴിയണമെന്നാണു നോട്ടീസ്. ബിജെപിയുടെ നീക്കം പ്രതീക്ഷിച്ചിരുന്നതായും വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്നും കോണ്ഗ്രസ് വക്താവ് ഡോ. നസീർ ഹുസൈൻ പറഞ്ഞു.
നിലവിൽ ഇസഡ്-പ്ലസ് സുരക്ഷ ലഭിക്കുന്ന രാഹുൽഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെടുന്നത് സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.