ന്യൂഡൽഹി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോണ്ഗ്രസ് നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രവർത്തകർ ഡൽഹി ജന്തർ മന്തിറിൽ ഒത്തുചേർന്നു. യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ജന്തർ മന്തിറിൽ വച്ചുതന്നെ പോലീസും സിആർപിഎഫും ചേർന്ന് തടഞ്ഞു.
മാർച്ച് തടയുന്നതിനായി വൻ പോലീസ് സന്നാഹവും സിആർപിഎഫ് സേനകളെയും വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. മാർച്ച് തടയാനായി പോലീസ് നിരത്തിയ ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പണം നിറച്ച പെട്ടികൾ ഉയർത്തിക്കാട്ടി പ്രവർത്തകർ ബാരിക്കേഡിലേക്കു വലിച്ചെറിഞ്ഞത് കൂടുതൽ സംഘർഷത്തിനു കാരണമായി.
പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറി പണപ്പെട്ടി തുറന്ന് പണം വാരിയെറിയുകയും അദാനിക്കും അംബാനിക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രവർത്തകർ ഡൽഹി ജന്തർ മന്തിറിൽ ഒത്തുചേർന്നു. യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ജന്തർ മന്തിറിൽ വച്ചുതന്നെ പോലീസും സിആർപിഎഫും ചേർന്ന് തടഞ്ഞു.
മാർച്ച് തടയുന്നതിനായി വൻ പോലീസ് സന്നാഹവും സിആർപിഎഫ് സേനകളെയും വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. മാർച്ച് തടയാനായി പോലീസ് നിരത്തിയ ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പണം നിറച്ച പെട്ടികൾ ഉയർത്തിക്കാട്ടി പ്രവർത്തകർ ബാരിക്കേഡിലേക്കു വലിച്ചെറിഞ്ഞത് കൂടുതൽ സംഘർഷത്തിനു കാരണമായി.
പ്രതിഷേധക്കാർ ബാരിക്കേഡിനു മുകളിൽ കയറി പണപ്പെട്ടി തുറന്ന് പണം വാരിയെറിയുകയും അദാനിക്കും അംബാനിക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.