ബംഗളൂരു: കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്ലിംകൾക്കു നല്കിവന്നിരുന്ന നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്നു കോൺഗ്രസ്.
മുസ്ലിം സംവരണം റദ്ദാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. മുസ്ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കു തുല്യമായി നല്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇഡബ്ല്യുഎസ് സംവരണം മാത്രമേ ഇനി മുസ്ലിംകൾക്കു ലഭിക്കൂ. സർക്കാർ തീരുമാനത്തെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
മുസ്ലിംകളെ ഒബിസി പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് അടിസ്ഥാനമില്ലെന്ന് ശിവകുമാർ പറഞ്ഞു. സ്വത്തുപോലെ വിതരണം ചെയ്യേണ്ടതാണ് സംവരണം എന്ന് അവർ (സർക്കാർ) വിചാരിക്കുന്നു. ഇത് സ്വത്തല്ല. ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ന്യൂനപക്ഷവിഭാഗം നമ്മുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. മുഴുവൻ വൊക്കലിഗക്കാരും വീരശൈവ-ലിംഗായത്ത് വിഭാഗങ്ങളും ഈ വാഗ്ദാനം തള്ളിക്കളയും-ശിവകുമാർ പറഞ്ഞു.
ഇതിനിടെ, മുസ്ലിം സംവണം റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലിം സംവരണം റദ്ദാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. മുസ്ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കു തുല്യമായി നല്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇഡബ്ല്യുഎസ് സംവരണം മാത്രമേ ഇനി മുസ്ലിംകൾക്കു ലഭിക്കൂ. സർക്കാർ തീരുമാനത്തെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
മുസ്ലിംകളെ ഒബിസി പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് അടിസ്ഥാനമില്ലെന്ന് ശിവകുമാർ പറഞ്ഞു. സ്വത്തുപോലെ വിതരണം ചെയ്യേണ്ടതാണ് സംവരണം എന്ന് അവർ (സർക്കാർ) വിചാരിക്കുന്നു. ഇത് സ്വത്തല്ല. ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ന്യൂനപക്ഷവിഭാഗം നമ്മുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. മുഴുവൻ വൊക്കലിഗക്കാരും വീരശൈവ-ലിംഗായത്ത് വിഭാഗങ്ങളും ഈ വാഗ്ദാനം തള്ളിക്കളയും-ശിവകുമാർ പറഞ്ഞു.
ഇതിനിടെ, മുസ്ലിം സംവണം റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.