ന്യൂഡൽഹി: ജനപ്രതിനിധികളെ ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരേ സുപ്രീംകോടതിയിൽ ഹർജി. മാനനഷ്ട കേസുകളിൽ രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാലുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണു ഹർജിയിലെ ആവശ്യം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരനാണു ഹർജി നൽകിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണു ഹർജി കോടതിയിലെത്തുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ വകുപ്പനുസരിച്ച് എംപിമാരോ എംഎൽഎമാരോ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വഭാവികമായും അയോഗ്യരാക്കപ്പെടും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യം ഈ വകുപ്പിലൂടെ ഹനിക്കപ്പെടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതത് മണ്ഡലത്തിലെ വോട്ടർമാർ നൽകിയ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഈ വകുപ്പ് ജനപ്രതിനിധികളെ തടയുന്നുവെന്നും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (1), എട്ട് എ, ഒന്പത്, ഒന്പത് എ, പത്ത്, പത്ത് എ, പതിനൊന്ന് എന്നിവയ്ക്കു വിരുദ്ധമാണ് വകുപ്പ് എട്ട് (മൂന്ന്) എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അയോഗ്യത പരിഗണിക്കുന്പോൾ ശിക്ഷിക്കപ്പെട്ടു എന്നതിലുപരി കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതികളുടെ പങ്ക്, ധാർമിക വ്യതിയാനം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തു ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുകയെന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളിൽ കുറഞ്ഞത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശിക്ഷാവിധിക്കെതിരേ അപ്പീൽ നൽകാൻ മൂന്നു മാസത്തെ സമയം നൽകുന്നതാണ് സെക്ഷൻ എട്ട് (നാല്). ഈ വിധി പുനഃപരിശോധിക്കണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വയനാട് എംപി രാഹുൽഗാന്ധിക്ക് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനുമുന്പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണു ഹർജി കോടതിയിലെത്തുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ വകുപ്പനുസരിച്ച് എംപിമാരോ എംഎൽഎമാരോ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വഭാവികമായും അയോഗ്യരാക്കപ്പെടും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യം ഈ വകുപ്പിലൂടെ ഹനിക്കപ്പെടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതത് മണ്ഡലത്തിലെ വോട്ടർമാർ നൽകിയ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഈ വകുപ്പ് ജനപ്രതിനിധികളെ തടയുന്നുവെന്നും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (1), എട്ട് എ, ഒന്പത്, ഒന്പത് എ, പത്ത്, പത്ത് എ, പതിനൊന്ന് എന്നിവയ്ക്കു വിരുദ്ധമാണ് വകുപ്പ് എട്ട് (മൂന്ന്) എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അയോഗ്യത പരിഗണിക്കുന്പോൾ ശിക്ഷിക്കപ്പെട്ടു എന്നതിലുപരി കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതികളുടെ പങ്ക്, ധാർമിക വ്യതിയാനം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തു ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുകയെന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളിൽ കുറഞ്ഞത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശിക്ഷാവിധിക്കെതിരേ അപ്പീൽ നൽകാൻ മൂന്നു മാസത്തെ സമയം നൽകുന്നതാണ് സെക്ഷൻ എട്ട് (നാല്). ഈ വിധി പുനഃപരിശോധിക്കണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വയനാട് എംപി രാഹുൽഗാന്ധിക്ക് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനുമുന്പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.