പ്യോഗ്യാംഗ്: റേഡിയോആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിവുള്ള ആളില്ലാ മുങ്ങിക്കപ്പൽ (ജല ഡ്രോൺ) പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ തീരത്തു നടത്തിയ പരീക്ഷണത്തിനു പരമോന്നത നേതാവ് കിം ജോംഗ് ഉൻ മേല്‍നോട്ടം വഹിച്ചു.
ശത്രുരാജ്യത്തിന്റെ തുറമുഖങ്ങളെയും കപ്പലുകളെയും സുനാമിയിലൂടെ നശിപ്പിക്കാൻ ശേഷിയുള്ള ആയുധമാണിത്. തങ്ങളുടെ അണ്വായുധശേഷി വ്യക്തമാക്കുന്ന ആയുധമാണിതെന്നു ദക്ഷിണകൊറിയയും അമേരിക്കയും മനസിലാക്കണമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നല്കി.
റഷ്യയുടെ പൊസൈഡോൺ ടോർപിഡോ മാതൃകയിലാണ് ഉത്തരകൊറിയ ഈ ആയുധം നിർമിച്ചതെന്നു വിലയിരുത്തപ്പെടുന്നു. പൊസൈഡോൺ ഉപയോഗിച്ച് കടലിൽ ആണവസുനാമി സൃഷ്ടിച്ച് തീരനഗരങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണു റഷ്യ അവകാശപ്പെടുന്നത്.
ശത്രുരാജ്യത്തിന്റെ തുറമുഖങ്ങളെയും കപ്പലുകളെയും സുനാമിയിലൂടെ നശിപ്പിക്കാൻ ശേഷിയുള്ള ആയുധമാണിത്. തങ്ങളുടെ അണ്വായുധശേഷി വ്യക്തമാക്കുന്ന ആയുധമാണിതെന്നു ദക്ഷിണകൊറിയയും അമേരിക്കയും മനസിലാക്കണമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നല്കി.
റഷ്യയുടെ പൊസൈഡോൺ ടോർപിഡോ മാതൃകയിലാണ് ഉത്തരകൊറിയ ഈ ആയുധം നിർമിച്ചതെന്നു വിലയിരുത്തപ്പെടുന്നു. പൊസൈഡോൺ ഉപയോഗിച്ച് കടലിൽ ആണവസുനാമി സൃഷ്ടിച്ച് തീരനഗരങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നാണു റഷ്യ അവകാശപ്പെടുന്നത്.