ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു വിനയായി സ്വന്തം പ്രവൃത്തി. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നതും പത്തു വർഷം മുന്‍പ് രാഹുൽഗാന്ധി പരസ്യമായി കീറിക്കളഞ്ഞു വിവാദത്തിലായതുമായ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ രാഹുലിന് സൂറത്ത് കോടതിയുടെ വിധിയുടെ പേരിൽ തത്കാലം അയോഗ്യത ഉണ്ടാകില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട എംപിമാർക്കും എംഎൽഎമാർക്കും അപ്പീൽ അടക്കമുള്ള എല്ലാ ജുഡീഷൽ പ്രതിവിധികളും അവസാനിക്കുന്നതുവരെ അവരുടെ സീറ്റുകൾ നിലനിർത്താൻ അനുവദിക്കുന്നതായിരുന്നു ഡോ. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്.
ബിഹാറിലെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സഹായിക്കുമായിരുന്ന ആ ഓർഡിനൻസ് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ പരസ്യമായി വലിച്ചുകീറിയെറിഞ്ഞിരുന്നു. ഇതോടെ സ്വന്തം സർക്കാരിനെ പരസ്യമായി അധിക്ഷേപിച്ചതായി ആരോപണം ഉയർന്നു. ഇതേത്തുടർന്ന് ഓർഡിനൻസ് നീക്കം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി. ആ നിയമം ഉണ്ടായിരുന്നെങ്കിൽ രാഹുലിന് അംഗത്വം നഷ്ടമാകുന്ന സ്ഥിതി ഒഴിവാകുമായിരുന്നു.
അതേസമയം, ഗുജറാത്തിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ നടപടിയിൽ സ്റ്റേ കിട്ടുന്നതുവരെ പാർലമെന്റിൽനിന്നു രാഹുൽ വിട്ടുനിന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന ഉന്നതയോഗം കോടതി വിധിയെത്തുടർന്നു സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രതിഷേധപരിപാടികളും ചർച്ച ചെയ്തു. യോഗത്തിൽ സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.
മോദിക്കെതിരേ പട നയിക്കുന്ന രാഹുലിനെ നിശബ്ദനും അയോഗ്യനുമാക്കാനുള്ള ബിജെപി ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ യോഗം തീരുമാനിച്ചു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെയുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധം കൂടുതൽ ശക്തമാക്കാനും നിർദേശമുണ്ട്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ മടങ്ങിയെത്തിയ രാഹുലിന് വിമാനത്താവളത്തിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശ സ്വീകരണം നൽകി.
ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുൽഗാന്ധിയെ ഉടനെ അയോഗ്യനാക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ആലോചിക്കുന്നുണ്ട്.
ലക്ഷദ്വീപ് എംപിക്കെതിരായ വിധി വന്നയുടനെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് തിടുക്കത്തിൽ പ്രഖ്യാപിച്ചതു പിന്നീട് സുപ്രീംകോടതി തടഞ്ഞ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും ആലോചിച്ചാകും നടപടി.
അപ്പീൽ നൽകാൻ സമയം നൽകി വിധി മരവിപ്പിച്ചെങ്കിലും വിധി സ്റ്റേ ചെയ്യുകയോ ഉന്നത കോടതി റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ രാഹുലിനെ ഉടനെ ലോക്സഭാംഗത്വത്തിൽനിന്നു നീക്കം ചെയ്യാമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പനുസരിച്ച് ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാകും.
ബിജെപിക്ക് സന്തോഷം
രാഹുൽ മോദി എന്ന പേരിനെ മാത്രമല്ല, മറിച്ച് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുകയാണു ചെയ്തതെന്നാണ് ബിജെപി നേതാവും മുൻ മന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞത്. രാഹുലിന്റെ പരാമർശം കോണ്‍ഗ്രസിനുതന്നെ തിരിച്ചടിയായെന്നാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു വിനയായി സ്വന്തം പ്രവൃത്തി. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നതും പത്തു വർഷം മുന്‍പ് രാഹുൽഗാന്ധി പരസ്യമായി കീറിക്കളഞ്ഞു വിവാദത്തിലായതുമായ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ രാഹുലിന് സൂറത്ത് കോടതിയുടെ വിധിയുടെ പേരിൽ തത്കാലം അയോഗ്യത ഉണ്ടാകില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട എംപിമാർക്കും എംഎൽഎമാർക്കും അപ്പീൽ അടക്കമുള്ള എല്ലാ ജുഡീഷൽ പ്രതിവിധികളും അവസാനിക്കുന്നതുവരെ അവരുടെ സീറ്റുകൾ നിലനിർത്താൻ അനുവദിക്കുന്നതായിരുന്നു ഡോ. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്.
ബിഹാറിലെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സഹായിക്കുമായിരുന്ന ആ ഓർഡിനൻസ് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ പരസ്യമായി വലിച്ചുകീറിയെറിഞ്ഞിരുന്നു. ഇതോടെ സ്വന്തം സർക്കാരിനെ പരസ്യമായി അധിക്ഷേപിച്ചതായി ആരോപണം ഉയർന്നു. ഇതേത്തുടർന്ന് ഓർഡിനൻസ് നീക്കം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി. ആ നിയമം ഉണ്ടായിരുന്നെങ്കിൽ രാഹുലിന് അംഗത്വം നഷ്ടമാകുന്ന സ്ഥിതി ഒഴിവാകുമായിരുന്നു.
അതേസമയം, ഗുജറാത്തിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ നടപടിയിൽ സ്റ്റേ കിട്ടുന്നതുവരെ പാർലമെന്റിൽനിന്നു രാഹുൽ വിട്ടുനിന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന ഉന്നതയോഗം കോടതി വിധിയെത്തുടർന്നു സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രതിഷേധപരിപാടികളും ചർച്ച ചെയ്തു. യോഗത്തിൽ സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.
മോദിക്കെതിരേ പട നയിക്കുന്ന രാഹുലിനെ നിശബ്ദനും അയോഗ്യനുമാക്കാനുള്ള ബിജെപി ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ യോഗം തീരുമാനിച്ചു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെയുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധം കൂടുതൽ ശക്തമാക്കാനും നിർദേശമുണ്ട്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ മടങ്ങിയെത്തിയ രാഹുലിന് വിമാനത്താവളത്തിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശ സ്വീകരണം നൽകി.
ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുൽഗാന്ധിയെ ഉടനെ അയോഗ്യനാക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ആലോചിക്കുന്നുണ്ട്.
ലക്ഷദ്വീപ് എംപിക്കെതിരായ വിധി വന്നയുടനെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് തിടുക്കത്തിൽ പ്രഖ്യാപിച്ചതു പിന്നീട് സുപ്രീംകോടതി തടഞ്ഞ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും ആലോചിച്ചാകും നടപടി.
അപ്പീൽ നൽകാൻ സമയം നൽകി വിധി മരവിപ്പിച്ചെങ്കിലും വിധി സ്റ്റേ ചെയ്യുകയോ ഉന്നത കോടതി റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ രാഹുലിനെ ഉടനെ ലോക്സഭാംഗത്വത്തിൽനിന്നു നീക്കം ചെയ്യാമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പനുസരിച്ച് ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാകും.
ബിജെപിക്ക് സന്തോഷം
രാഹുൽ മോദി എന്ന പേരിനെ മാത്രമല്ല, മറിച്ച് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുകയാണു ചെയ്തതെന്നാണ് ബിജെപി നേതാവും മുൻ മന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞത്. രാഹുലിന്റെ പരാമർശം കോണ്‍ഗ്രസിനുതന്നെ തിരിച്ചടിയായെന്നാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്.